èØÜaí ÕÞÜßÏßçÜAáU ØbÞ·Ä µÎÞÈ¢. §øáÕÖJᢠµÞ¿í Õ{VKáÕ{VKí §çMÞZ çùÞÁßçÜAí §ùBßÕøáæÎKá çÄÞKá¢. dɵãÄßÏáæ¿ ÖÞLdɵãÄ¢ ©ùÏáæKÞøá µÞÜÞÕØíÅ. §ì çÆÖàçÏÞÆcÞÈJßÈá Èßù¢ÎÞùáK ØbÍÞÕÎ߈. ®KᢠɂÉáÄ‚á ÈßWAá¢. ÎÝAÞ¿áµ{áæ¿ ÎÞÏÞ¼ÞÜ¢. §ÜæÉÞÝßEá ÈßÜJá ÕàÃÄßÈáçÖ×¢ ÎÞdÄçÎ ©ÃBâ. §Èß èØødtßÏßçÜAí ²øá µßçÜÞÎàxV Æâø¢. §Õßæ¿ÈßKÞÃí èØÜaí ÕÞÜßÏáæ¿ dÉÇÞÈÍÞ·¢ Äá¿BáKÄí. ÈàGßæÏÞøá ÖÌíÆ¢. ØÙ¼àÕßµZAá ÎÜÏHÞX Õµ ÎáKùßÏßMÞÃí. ¥ÉøßºßÄV ÈNáæ¿ ÕàGßçÜAá ÕKßGáIí, ¼Þd·èÄ. ¦ ÕßøáÄæÈæÏÞKá µÞÃÞæÎKá ÕßºÞøß‚á çÈÞAáçOÞÝáIí, ²Kˆ... ÎâKÞÜáçÉV. ²øá µfß ÎøJßæa Öß~øJßW ÄâBßAß¿Ká ÖÞMÞ¿í ¥¿ßAáµÏÞÃí. §ì ØÎÏ¢ çÈøæJ Øß·íÈW æµÞ¿áJÏÞZ ¥ÄÞ ÕÝßAMáùçJAáU ÎøJßçÜAá èÁÕí æº‡áKá. ÐßAí. ¦µÞÖJá¢ ÎøJßÜáÎˆÞæÄ ÎÜÏHÞæa dÄßÖCá µÞÝíº æËÞçGÞd·Ëùáæ¿ µHßW ÉÄßEá.
µáù‚çBÞGá æºˆáçOÞZ ÎøB{ßW ÕˆÞæJÞøß{A¢. Øß¢ÙÕÞÜXÎÞøáæ¿ Õß{ÏÞGÎÞÃí. ÌÙ{¢ ÕÏíAøáÄíí. ºßÜçMÞZ ØíÅÜ¢ ÕßGáµ{Ïá¢. Èßù¢ §øG ÄÕßGᢠµùáMá¢. Îá~Jí æÕUßÈßùJßÜáU µáFßçøÞÎBZ. §ÕX ¦æ{Þøá Øß¢Ù¢, çØÞùß Øß¢ÙÕÞÜX ÄæK. ÎáUXºA µâ¿ÞæÄ Ä{ßøßܵ{ᢠ§Õæa æÎÈáÕßW æÉ¿á¢. ÕßçÖ×ÞÕØøB{ßW ×ÁíÉÆBæ{Ïᢠ¥µJÞAá¢. ÎÈá×cæø ¥dÄ çÉ¿ßÏ߈ÞJ µâGøÞÃí. Øß¢ÙæÎKÄá çÉøßW ÎÞdÄæÎKí ©ùMáUÄáæµÞIá ØFÞøßµ{ᢠçÉ¿ßAáK߈.
µøßCáøBáµ{ᢠÙÈáÎÞX µáøBáµ{ᢠ§×í¿¢çÉÞæÜÏáIí §Õßæ¿. ÌËVçØÞY Äá¿BáçOÞZÄæK µøßCáøBáµæ{ ÇÞøÞ{¢ µÞÃÞ¢. èØødtßÏÞÏß, §Õßæ¿ÕæøçÏ ÏÞdÄÞÎÞV·ÎáUâ. ÈÞÜá ÍÞ·B{ÞÏß Äßøß‚ÞÃí ÄÞÝíÕøÏáæ¿ Ø¢øfâ. èØødtß, Éâ‚ßMÞù, ÈàÜßAˆí, ÕÞ{AÞ¿í. èØødtßÏßWÈßKá Éâ‚ßMÞùÏßçÜAí ¦ùá µßçÜÞÎàxùᢠÈàÜßAˆßÈá ÉJᢠÕÞ{AÞ¿ßÈí 20 µßçÜÞÎàxùᢠÆâø¢. §Õßæ¿æÏˆÞ¢ ÕÈ¢ÕµáMßæa ·ÞVÁáÎÞøá¢ ÕÞ‚VÎÞøá¢ æ×Ááµ{ßW ÄÞÎØß‚á µÞ¿ßæÈ ÆßÈÕᢠÈßøàfßAáKá. èØødtßÏßÜáU ÕÞ‚í ¿ÕùßW µÏùß èØÜaí ÕÞÜßÏáæ¿ Í¢·ß ¦ØbÆßAáçOÞZ ÎÈTßÜÞÕá¢, µß{ßµZ ®LáæµÞIÞÃí ÉÞGáÉÞ¿áKæÄKí. 30 ÎàxV ©ÏøÎáU ÕÞ‚í ¿ÕùßWÈßKá çÈÞAáçOÞZ ÎÜοAáµ{áæ¿ ÎÈ¢ÎÏAᢠÎçÈÞÙÞøßÄ. æÕUßJß{AJßW µáLßMáÝ æÄ{ßæEÞÝáµáKá.
ÉÖíºßθGJßW ÈàÜ·ßøß Îܵ{áæ¿ æÄAáÉ¿ßEÞæù çµÞÃᑚ ÉàÀÍâÎßÏÞÏ èØÜaí ÕÞÜßÏáæ¿ ÙãÆÏ¢ §Õßæ¿ÈßKÞW ÆãÖcÎÞµá¢. µáLßMáÝÏßW ¼ÜèÕÆcáÄ ÉiÄßAÞÏß ¥ÃæAGí ÈßVÎßAÞÈáU ÈàA¢ ÕßÕÞÆÎÞÏß µÞGáÄà çÉÞæÜ É¿VK µÞÜ¢. ¥ÃæAGáµZ dɵãÄßAá ÕøáJáK ¦¸ÞÄBZ ®BᢠºV‚ÏÞÏß. ɸߨíÅßÄß dÉÕVJµøá¢ Ø¢¸¿Èµ{ᢠdɵãÄß ØíçÈÙßµ{ᢠçÉÞøÞG¢ È¿Jß. ²¿áÕßW ®ˆÞ dÉÖíÈB{ᢠÖßÜçÉÞæÜÏáùEí èØÜaí ÕÞÜßæÏ çÆÖßçÏÞÆcÞÈÎÞAßæAÞIí 1984 ÈÕ¢ÌV 15Èá dÉ~cÞÉÈ¢ ÕKá. 1985 æØÉíx¢ÌV ¯ÝßÈá dÉÇÞÈÎdLß øÞ¼àÕí ·Þtß ææØÜaí ÕÞÜßÏßæÜJß ©ÆcÞÈ¢ øÞ¼cJßÈá ØÎVMß‚á.
§¢±ß×áµÞøÞÃí 1847W §ì ÕÈÕߨíÎÏJßÈá èØÜaí ÕÞÜß ®Ká çÉøßGÄí. ºàÕß¿áµZ §Õßæ¿Ï߈ÞJÄßÈÞÜÞÃí ¦ çÉøá ÕKÄí. §çMÞZ µÞ¿ßæa Äá¿AJßW ²øá µßçÜÞÎàxùßÈáUßW ºßÜÏß¿Já ºàÕß¿áµ{áæ¿ ÖÌíÆ¢ çµZAÞæÎCßÜᢠ©ZAÞGßçÜAá µÏùßÏçMÞZ Äàæø çµG߈. ÕÈJßÈáUßW dÌßGà×áµÞøáæ¿ Õµ Ì¢±ÞÕáIÞÏßøáKá.
ÕÞ‚í ¿Õùᑚ ¦µÞÖAÞÝíº µIßùBáçOÞçÝAᢠÎÞÈ¢ Îâ¿ßæAGß. ÎÝ æÉ‡áçÎÞ? µÞ¿ßÈáUßW µÞÜÞÕØíÅ æÉæGKá ÎÞùá¢. æÉæGKÞÏßøßAᢠ²øá Îã·Jßæa dÉÄcfæM¿W, ¥æÜïCßæÜÞøá æÉøáÎÝ. ææØÜaí ÕÞÜß ¥BæÈÏÞÃí, ØbÉíÈJßW æ¾GßÏáÃøá¢çÉÞæÜ ºßÜ dÉÄßµøÃBZ. çÉ¿ßMßAÞȈ, ÕߨíÎÏßMßAÞæÈÞøá Õ߯c.
Popular Posts
-
ലണ്ടന്‍ നഗരപ്രാന്തത്തിലെ `റെഡ്‌ബ്രിഡ്‌ജ്' എന്ന സ്‌ഥലത്താണ് എന്റെ സുഹൃത്തും സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറുമായ പ്രദീപ് താമസിക്കുന്നത്. ...
-
ഒരു ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന സാംസ്‌കാരിക നായകനോട് ഏതോ പുതിയ ഗ്രന്ഥത്തെക്കുറിച്ച് അഭിമുഖകാരന്‍ ചോദിക്കു...
-
ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ? ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നുപറയുകയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു ക...
-
സ്നേഹമാണോ പ്രണയം? കൂട്ടുകാരനോട് സ്നേഹമുണ്ട് . അത് പ്രണയമല്ല .പിന്നെ എന്താണ് പ്രണയം ? എന്തായാലും പ്രണയം ദിവ്യമാണ് . പ്രണയം തോന്നുന്നത് എപ്...
-
മഴ വരുന്നതും നോക്കി നിന്നു ഞാന്‍ നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍... കുടയും ചൂടി നാം നട നടന്നുപോയ് കാലഭേദങ്ങള്‍ എത്രയോ... നിന്‍ കരം കവ...
Saturday, October 30, 2010
Wednesday, October 27, 2010
കോളേജ് ബസ്....
ഈ ബ്ലോഗ് ഒരു സാഹിത്യ കൃതിയാണെന്ന് കരുതി വന്ന അണ്ണന്‍മാരേ അണ്ണികളേ നിങ്ങള്‍ ക്ഷമി....ഇത് വെറും ടൈംപാസ് മാത്രമാണ്...അതുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് പ്രതീക്ഷിക്കരുത്.....
"ഭായി പെഹലാ ദിന്‍ ഹേനാ..ബെസ്റ്റ് ഓഫ് ലക്ക്"
ഡിഗ്രീക്ക് ആദ്യ ദിവസം കോളേജിലേയ്ക്ക് പോകാന്‍ തയാറായി ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കോളേജ് ബസിലേയ്ക്ക് ഞാന്‍ നടക്കുമ്പോള്‍ ഹോസ്റ്റല്‍ അറ്റണ്ടര്‍ രാജുവിന്റെ വക ഒരു ബെസ്റ്റ് ഓഫ് ലക്ക് ആശംസ... .
"താങ്ക്സ് മച്ചാ താങ്ക്സ്"..
നിനക്കെങ്കിലും ഇതു പറയാന്‍ തോന്നിയല്ലോടാ...നിനക്ക് നല്ലത് വരൂടാ...രായൂ...നല്ലത് വരും..
കൃഷ്ണാ..പ്രീഡിഗ്രീക്ക് ആദ്യ ദിവസം തന്നെ ക്ലാസ് കട്ട് ചെയ്ത് കോളെജ് ഗ്രൌണ്ടില്‍ പോയി ചീട്ട്‌കളിക്കാനുള്ള ഭാഗ്യം നീ തന്നു...ഇതിപ്പൊ ഡിഗ്രീ...ചീട്ടുകളിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല എന്റെ ചീട്ട് കീറരുത്..ലയ്ഫ് ഗുലാംപരിശാക്കരുത് എന്നൊക്കെ ചിന്തിച്ച് ഞാന്‍ ബസില്‍ കയറി..
നോക്കുമ്പോള്‍ ബസിന്‍ ഏറ്റവും പുറകില്‍ അതാ എന്റെ റൂംമേറ്റ് ഹരിയാനക്കാരന്‍ പങ്കജും യൂപികാരന്‍ ആലോകും പിന്നെ മറ്റ് കുറച്ചു പേരും..രാവിലെ വന്ന് സീറ്റ് പിടിച്ചല്ല്.
"രാജേഷ്..ആജ..."..പങ്കജ് എന്നെ വിളിച്ചു..
ആജയല്ല...കൂജ..പോടാ.ഇതെന്താ അന്‍ചല്‍-പുനലൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസോ?പുറകില്‍ തന്നെ ഇരിക്കാന്‍..ഞാന്‍ മുന്‍പിലിരുന്നോളാം..എന്റെ പട്ടി ഇരിക്കും അത്രയ്ക്ക് പുറകില്‍..ഹും..
"ഐ വില്‍ സിറ്റ് ഹിയര്‍ ഡാ",ഞാന്‍.
പണ്ടു മുതല്‍ക്കേ നമ്മടെ കെ എസ് ആര്‍ ടി സി ബസിന്റെ കുലുങ്ങുന്ന സ്റ്റീയറിങ്ങും വിറയ്ക്കുന്ന ഗീയറും എനിക്കൊരു ഹരമാ.ഈ ബസിന്റെ കണ്‍ടീഷന്‍ കണ്ടിട്ട് രണ്റും സെയിം പിന്‍ചാ..ഡ്രൈവറിന്റെ പിന്നിലെ സീറ്റില്‍ തന്നെ ഇരുന്നുകളയാം....
ഞാന്‍ ഇരുന്നതും ട്രൈവര്‍ മാധേഷിന്റെ ചോദ്യം..
"ഗുരോ.ഏന്‍ സമാചാരാ..ചെനാകിതിയാ"???
ചേനക്കൊതിയാന്നോ!എനിക്ക് അതിന് ചേനയോട് അത്ര വലിയ കൊതിയൊന്നും ഇല്ലല്ലോ..ചേമ്പ് ആണെങ്കില്‍ ഓകെ. കന്നഡ മനസിലാവാത്തതുകൊണ്ട് ഞാന്‍ അവനെ നോക്കി ചിരിച്ചു..
"നിമ്ഗെ കന്നഡ ഗൊത്തില്ല??"..
ദേ വീണ്ടും..കൊത്തണ്ടാ.ആര്,പറഞ്ഞു കൊത്താന്‍?കൊത്താന്‍ കന്നഡ എന്ത് മൂര്‍ഖന്‍ പാമ്പോ?.
ഒന്നു മനുഷ്യന് മനസിലാവുന്ന ഭാഷയില്‍ ചോയീരടെ..
"കന്നഡ നഹി നഹി."..ചിരിച്ചു കൊണ്ട് ഞാന്‍..
"നിമ്ദ് എല്ലി ഊരു,?"
എല്ലൂരാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്ത്??നീയെന്നല്ല നിന്റെ അച്ഛന്‍ വിചാരിച്ചാലും അതു നടക്കില്ല.പണ്ടേ അത് നാട്ട്‌കാര് ഊരി ജംഗ്ഷനില്‍ പാര്‍ട്ടികൊടി കെട്ടി..
അരിയെത്ര എന്ന അവന്റെ ചോദ്യത്തിന് പയറഞ്ഞാഴി എന്നു പോലും ഞാന്‍ ഉത്തരം പറയാത്തതുകൊണ്ട് സഹികെട്ട് തിരിഞ്ഞിരുന്ന് അവന്‍ സ്റ്റീയറിങ്ങില്‍ താളം പിടിച്ചു...
പെട്ടന്നാണ് ആണുങ്ങളുടെ വേഷം ഇട്ട മൂന്നാല് തരുണീമണികള്‍ ബാഗും തൂക്കി ബസില്‍ വന്നു കയറിയത്....
"ഹേയ്..മാന്‍"...
ഈശോ!ഞാന്‍ ഇനി ജട്ടി പാന്‍സിന്റെ മുകളിലൂടെ ഇട്ടെങ്ങാനും ആണോ വന്നത്!,ഇവളെന്നെ ഹീമാനെന്നും സൂപ്പര്‍മാനെന്നും ഒക്കെ വിളിക്കാന്‍.തപ്പി നോക്കി.ഇല്ല. അകത്തു തന്നെയാ..
"യേസ്..",ഞാന്‍..
"ദിസ് ഇസ് ഗേള്സ് സീറ്റ്..ഗോ ബാക്"...അവള്‍
ഓഹോ,ഇവിടെയും സംവരണം ആന്നോടീ അച്ഛന്റെ പാന്‍സും അനിയന്റെ ഷര്‍ട്ടും ഇട്ടു നില്‍ക്കുന്ന പുന്നാര മോളേ..
"ഗോ ബാക് മാന്‍"...വീണ്ടും ലവള്‍..
എന്നോട് ഗോ ബാക് എന്നു പറയാന്‍ ഞാന്‍ ആരാടി ക്യുറ്റ് ഇന്‍ട്യാ സമരത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് ഭടനോ..യേടി??വേണ്ടാ...നീ ഒരു പെണ്ണായി പോയി.ഇല്ലെങ്കില്‍ നിന്റെ കയ്യീന്ന് രണ്ടെണ്ണം സ്പോട്ടില്‍ വാങ്ങാനുള്ള പണി ഞാന്‍ ഇപ്പൊ തന്നേനെ..
എന്റെയുള്ളിലെ പുരുഷ ഫെമിനിസ്റ്റ്(?)പുറത്തുവന്നു..
ഞാന്‍ എഴുനേറ്റ് ബസിന്റെ സ്റ്റീയറിങ്ങിനോടും ഗീയറിനോടും വേദനയോടെ വിടപറഞ്ഞ് രണ്ട് സീറ്റ് പിന്നില്‍ വന്നിരുന്നു...
ഞാന്‍ പിന്നിലേയ്ക്ക് നടന്നപ്പോള്‍ ആ പുറകിലിരിക്കുന്ന കൊണാപ്പന്‍മാര്‍, എന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നോ,ഒരു പെണ്ണിന്റെ കയ്യില്‍ നിന്നും ആദ്യ ദിവസം തന്നെ പണി വാങ്ങിയതിന്??..ഏയ് തോന്നിയതാവും..
"ഹേയ്..വിച്ച് ഫാക്കല്‍റ്റി"???.ആ കൂട്ടത്തിലെ ഒരുത്തി തിരിഞ്ഞ് എന്നെ നോക്കി ചോദിച്ചു..
ഫാക്കല്‍റ്റിയോ?!!ഈശ്വരാ ഇതെന്തു സുനബില്‍റ്റി?ഇനി പെനാല്‍റ്റിയാണോ?സീറ്റ് മാറി ഇരിക്കുന്നതിന് പെനാല്‍റ്റിയോ!! 'ഹിഹിഹി'മനസിലാവാത്ത കാര്യം വരുമ്പോള്‍ ഞാന്‍ സ്ത്ഥിരം ചെയ്യുന്ന പരിപാടി...ചിരിച്ചു കാണിച്ചു..
അവളുമാര്‍ പരസ്‌പരം അന്തം വിട്ട് നോക്കി.
"തുമി ബെങ്കാളി??"....
ബെങ്കാളി തുമ്മിയോന്നൊ?..ആ..എനിക്കറിയൂല്ല...പുറകിലിരുന്ന് ആരോ ചുമയ്ക്കുന്നത് കേട്ട്..
"ആര്‍ യൂ ബെങ്കാളി??"
ഓ..അത്....
എന്ത്??!!പഴങ്കഞ്ഞിചോറും കാന്താരിമുളകും ഉണക്കമീന്‍വറുത്തതും കഴിച്ച് ഇത്രനാള്‍ ജീവിച്ച എന്നെ പോലെ ഒരു എ ക്ലാസ് മലയാളിയെ നോക്കി ബെങ്കാളി ആണോന്നോ..ഈശ്വരാ ഇനി എന്നെ കണ്ടാല്‍ നാട്ടില്‍ വാര്‍ക്കപണിക്ക് വരുന്ന ബെങ്കാളികളുടെ ലുക് ആണോ.ഇന്‍സള്‍ട്ട്. വിടില്ലടീ നിന്നെയൊക്കെ...
"നോ ഐ ആം ചൈനീസ്"..കിടക്കട്ടെ ഒരു ഗോള്‍.എല്ലാവളുമാരും ചമ്മി...
"വാട്ട് ദ ഹെല്‍?!ടു യൂ നോ ഹൂ വീ ആര്‍??",അതിലൊരുത്തി ചൂടായി..
ഹൂ വീ ആര്‍..അതാര്?? എം ജീ ആര്‍ ,എന്‍ ടീ ആര്‍ എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്.ഈ ഹൂ വീ ആറിനെ ഞാന്‍ അറിയൂല്ല..സത്യം...
"വേഴ്യൂ ഫ്രം"?????
പാതാളത്തീന്ന്.അല്ല പിന്നെ,രാവിലെ തന്നെ ഒന്നര ഇന്‍ച് കനത്തിലുള്ള മേക്കപ്പും മുഖത്തിട്ട് കുനിഞ്ഞാല്‍ മൂടു കീറുന്ന മാതിരി ഇറുക്കമുള്ള ജീന്‍സും രണ്ട് വയസായപ്പൊ ബര്‍ത്ത്‌ഡേ ഗിഫ്റ്റ് കിട്ടിയ ഷര്‍ട്ടുമിട്ട് ഇറങ്ങിക്കോളും..പൂത്താങ്കിനി...ഇവളുമാരെ ഇംഗ്ലീഷ് പഠിപ്പിച്ചത് എന്തായാലും മലയാളിയല്ല...ഒന്നും കംപ്ലീറ്റ് ആയിട്ട് പറയുന്നില്ല...'വെയര്‍ ആര്‍ യൂ ഫ്രം' എന്നതിന് 'വേഴ്യൂ ഫ്രം' എന്ന് ചോദിച്ചത് അതുകൊണ്ടാ...
"വയ്???"...എനിക്ക് ദേഷ്യം വന്നു...
"വാട്ട്??!!"...അവളുമാര്‍ക്ക് അതിലും ദേഷ്യം വന്നു..
വയ് എന്നു ഞാന്‍ ചോദിക്കുമ്പോള്‍ തിരിച്ചു വാട്ട് എന്നു ചോദിക്കുന്നൊ...കൂതറകളേ.... ബ്ലൌസും കള്ളിമുണ്ടും ഉടുത്ത് അടുക്കളയില്‍ നിന്ന് ചോറിന് അരിയിടുന്ന സീമയെ,ടി ജി രവി നോക്കുന്നതുപോലെ ഞാന്‍ അവളുമാരെ നോക്കി....
പക്ഷേ ഏറ്റില്ല..!
ടി ജി രവിയ്ക്കൊന്നും പഴയ എയിം ഇല്ല എന്ന നഗ്ന സത്യം ഞാന്‍ അപ്പോള്‍ മനസിലാക്കി...
ഹൊ,ഇവളുമാര്, നോക്കുന്നതു പോലെങ്ങാനും അന്ന് ആ സീമ ടി ജി രവിയെ നോക്കിയിരുന്നെങ്കില്‍ അങ്ങേര് തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് തലവഴിയിട്ട് ആ ടിസ്റ്റ്റിക്ട് വിട്ട് ഓടിയേനെ.പേടിച്ചിട്ട്...ഞാന്‍ ബസിനകത്തായത് നിന്റെയൊക്കെ ഭാഗ്യം...മാത്രമല്ല ഓടാന്‍ അടുത്തൊന്നും വേറെ ഡിസ്റ്റ്റിക്ടും ഇല്ല..
"ആര്‍ യൂ ബീ ഫാം"???..
'നോ ഐ ആം രായേഷ്. ബീഫാം എന്റെ കുഞ്ഞമ്മേടെ മോനാ',എന്നൊന്നും തറുതല പറയാതെ ഞാന്‍ ഡീസന്‍റ്റായി മറുപടി നല്‍കി..
"യേസ്.."..
"ഒകെ...വീ വില്‍ സീ യൂ ഇന്‍ കോളേജ്".
ഇതും പറഞ്ഞ് അവള്‍ നേരെ ഇരുന്നു..
എന്തിന്??!!
അതിന് ഞാന്‍ നിന്നെ ഒന്നും ചെയ്തില്ലല്ല്.തള്ളേ..പെട്ട്..ഇവളുമാര്, സീനിയേര്‍സ് തന്നെ..ഊ..ഉഞ്ഞാലാ...ഊഞ്ഞാലാ.!
പെട്ടന്നാണ് മൂന്നാല് സീനിയര്‍ ഗഡികള്‍ ബസില്‍ വന്ന് കയറിയത്..
വന്ന പാടെ അതിലെ ഒരുത്തന്‍ എന്നോട് ചൂടായി..ആസ് യൂഷ്വല്..
"ഒയേ..ക്യാ??തൂ ജൂനിയര്‍ ഹേ നാ?..സാലേ പീചെ ജാവോ"..
ഒരു കീച്ച് അങ്ങ് തന്നലുണ്ടല്ല്.അവന്റെ അമ്മുമ്മേടെ പീച്ചെ ജാവോ.പുറകില്‍ പോയി ഇരിക്കാന്‍ എനിക്ക് മനസില്ലെടാ പുല്ലേ...വന്ന് കയറിയപ്പൊ തൊട്ട് തുടങ്ങിയതാ...കുറച്ച് മുന്‍പ് നിന്റെ ദോ ആ മുന്നിലിരിക്കുന്ന പെങ്ങമ്മാരാര്ന്ന്...ഇപ്പൊ നീ...വരുന്നവനും പോന്നവനും ഒക്കെ ചീത്തവിളിക്കാന്‍ ഞാന്‍ എന്താടാ പഴയ കൊടുങ്ങല്ലൂരമ്മയോ??
"സോറി സാര്‍...ഞാന്‍ ദാ പോയി"..ഞാന്‍..
ഞാന്‍ രണ്ട് സീറ്റും കൂടെ പുറകിലോട്ട് വന്ന് ഇരുപ്പുറപ്പിച്ചു... പെട്ടന്നാണ് അതു സംഭവിച്ചത്.. എനിക്ക് പണി തന്ന ആ ഡേഷ്മോളുമാരില്‍ ഒരുത്തി എന്നെ ഓടിച്ച് സീനിയറുമാരില്‍ ഒരുത്തനോട് മന്‍മോഹന്‍സിങ്ങിന്റെ ചെവിയില്‍ സോണിയാഗാന്ധി രഹസ്യം പറയുന്നതു പോലെ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു!!
ദുഷ്ട...പെണ്ണുങ്ങളായാല്‍ വാക്കു പറഞ്ഞാല്‍ വാക്കായിരിക്കണം.നീയല്യോ പറഞ്ഞെ വീ വില്‍ സീ യൂ ഇന്‍ കോളെജ് എന്ന്..എന്നിട്ടിപ്പോ ബസിനകത്ത് വച്ച് തന്നെ എനിക്കിട്ട് പണിയാനുള്ള പരിപാടി ഒപ്പിക്കുന്ന്...
സുരേഷ് കോവി സിനിമയില്‍ സ്ലോമോഷനില്‍ തിരിയുന്നതുപോലെ അവന്‍ എന്നെ തിരിഞ്ഞു നോക്കി..
അമ്മച്ചീ...ഞാന്‍ ഇവനെ ഇതിന്‍ മുന്‍പ് കണ്ടിട്ടില്ലല്ല്.എന്തൊരു രൂപം!..
അവന്‍ എന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ച് അവന്റെ അടുത്തേയ്ക്ക് വിളിച്ചു..
'അതു വേണോ' എന്ന ഭാവത്തോടെ ഞാന്‍ അവന്റെ അടുത്തേയ്ക്ക് ചെന്നു..
"ഹായ്"..അവന്‍ എന്നോട്.
ആളു സോഫ്റ്റാണെന്ന് തോന്നുന്ന്.അല്ലെങ്കില്‍ ഹായ് പറയൂല്ല.ഞാന്‍ തിരിച്ചും ഒരു ഹായ് കൊടുത്തു..ഹായ്ക്ക് വലിയ ചിലവൊന്നും ഇല്ലല്ലോ....
"സാലെ കുത്തേ സീനിയര്‍ കൊ ഹായ് ബോല്‍ത്താ ഹെ?.കാണ്‍ കെ നീചെ ഏക് ദൂ??ഉല്ലു കാ പട്ട...സാലാ..ബേവ്കൂഫ്"..
പടച്ചോനേ!!.ഹായ് പറഞ്ഞപ്പോള്‍ അമ്പി ആയിരുന്നവന്‍ ദേ ഇപ്പൊ റെമോ ആയി.ഇവനെ കണ്ടിട്ടാണോ ഇനി ശങ്കര്‍ ഭാവിയില്‍ അന്യന്‍ സിനിമ എടുത്തത്?.എന്തൊരു ഭാവമാറ്റം..
"സോറി സാര്‍"..ഞാന്‍..
ബസില്‍ ഇരുന്നവരെല്ലാം അതുകേട്ട് എന്നെ നോക്കി ആക്കി ചിരിച്ചു..ചിരിച്ചോ ചിരിച്ചോ..ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങവീണ് തടവിക്കൊണ്ട് നിന്നപ്പൊള്‍ പാമ്പും കടിച്ച അവസ്ത്ഥ ആയല്ല് ഈശ്വരാ എന്റെ... 'അങ്ങനെയെങ്കിലും എന്നെ നോക്കി കുറച്ച് പെണ്ണുങ്ങള്‍ ചിരിച്ചല്ല്'എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍.'ഞാന്‍ ആളു സൂപ്പറാ ല്ലേ?' എന്ന ഭാവത്തോടെ അവളുമാരെ നോക്കി ഷൈന്‍ ചെയ്ത് അവന്‍...
"ജാന്‍താ ഹേ മേം കോന്‍ ഹൂം"..?..അഹങ്കാരത്തോടെയുള്ള അവന്റെ ചോദ്യം..
നിനക്ക് നീ ആരാണെന്നറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന്..ഞാന്‍ പറഞ്ഞുതരാം നീ ആരാണെന്ന്..എന്നിട്ട് നിനക്ക് ഞാനാരാണെന്നറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക്..'എന്നൊക്കെ പറഞ്ഞ് പണ്ട് പപ്പു മോഹന്‍ലാലിനെ കണ്ഫ്യൂസ് ചെയ്യിച്ച പോലെയൊന്നും ഞാന്‍ ചെയ്തില്ല..കാരണം ഞാന്‍ പപ്പുവിനെ പോലെ ആ സമയത്ത് ഫിറ്റ് ആയിരുന്നില്ല...അവന്റെ സമയം ..കഴുവേറി...
"നോ സാര്‍"...സത്യസന്ധമായി ഞാന്‍ മറുപടി നല്‍കി..,
"ഓ...ഗോഡ്!!!അശോക് ഷേയിം!!!! ഹീ ടോണ്ട് നോ ഈവന്‍ യുവര്‍ നേം!!ചിചിചി...ഷേയിം"..
മുന്നിലിരുന്ന് എനിക്ക് പണിഞ്ഞവള്‍ അവനെ നോക്കി ഇതു പറയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല...
നിനക്ക് മതിയായിട്ടില്ലല്ലേ??!!പണിയെടീ...പണിയ്...ഷെയിം ഷെയിം എന്ന് പറഞ്ഞ് അവനില്‍ ഉറങ്ങി കിടക്കുന്ന ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് പരാലിസിസ് എന്ന അസുഖത്തെ പുറത്തുകൊണ്ടുവരാനുള്ള പരിപാടിയാ..പൂതന..
ഇത്രയും തരുണീമണികളുടെ മുന്നില്‍ വച്ച് എന്റെ 'നോ സാര്‍'എന്ന ആ മറുപടി അവന് താങ്ങാവുന്നതിലും വലുതായിരുന്നു.. ഇവനു ഷെയിം തോന്നിയാല്‍ ഇടികൊണ്ട് എനിക്ക് ക്ഷയം ഉറപ്പ്..
രൂക്ഷമായി അവന്‍ എന്നെ നോക്കി...
"ഐ ആം തിവാരി...അശോക് തിവാരി ഫൈനല്‍ ഇയര്‍ ബീ ഫാം..തുമാരാ ബാപ്..സമ്ജാ??"
തീവാരിയോ!..തീ വാരാന്‍ നീ ആര്, കട്ടച്ചൂളയിലെ പണിക്കാരനോ??.ഫയ്നല്‍ ഇയര്‍ ബീഫാമിനു പഠിച്ചാല്‍ നീയെന്റെ അച്ഛനാകുമോടാ പന്ന@#$%^മോനെ..ഈ പോയിന്റ് രായേഷണ്ണന്‍ നോട്ട് ചെയ്ത്.നീ ഫയ്നല്‍ ഇയര്‍ കഴിഞ്ഞ് പോകുന്നതിന് മുന്‍പ് ഞാന്‍ ഇതിനുള്ള പണി തന്നേക്കാം(അതു കറക്ടായിട്ട് കൊടുത്തു വിട്ട്.അവന്‍ ജീവിതത്തില്‍ മറക്കൂല്ല.)
"യേസ് സാര്‍" ഭവ്യതയോടെ ഞാന്‍..
"തൂ കോന്‍ ഹെ?..കഹാ സെ ഹോ??"തിവാരിയുടെ തീ തുപ്പിക്കൊണ്ടുള്ള ചോദ്യം.
"സാര്‍ ഐ ആം കേരള...ഫ്രം രായേഷ് എസ് ആര്‍.."ഞാന്‍.
യ്യോ!തിരിഞ്ഞ് പോയി!.അങ്ങനല്ല... "രായേഷ് എസ് ആര്‍ ഫ്രം കേരള"..
ഛെ,നാണക്കേടായല്ല്.അതെങ്ങനാ,പാടത്ത് പണിയ്ക്കിറങ്ങുന്ന വേടന്‍മാരോട് മാത്രമേ ഞാന്‍ ഇതിനു മുന്‍പ് ഇന്‍ഗ്ലീഷില്‍ സംസാരിച്ചിട്ടുള്ളൂ.എന്നാലും അവറ്റകള്‍ തിരിച്ച് മലയാളത്തിലേ മറുപടി തരൂ..എനിക്ക് ശീലം ഇല്ലാത്തതുകൊണ്ടാ..പിന്നെ പേടിയും..അല്ലെങ്കില്‍ കാണാരുന്ന്. .
ബസില്‍ എന്നെ നോക്കി ചിരിക്കുന്ന എല്ലാവരേയും ഞാന്‍ അഭിമാനത്തോടെ നോക്കി..
"ദീസ് ഗേള്‍സ് ആര്‍ സീനിയേര്‍സ്...വിഷ് ദം ആന്റ് സേ സോറി..കമോണ്‍"...അവന്‍..
ഉവാ...നടന്നതു തന്നെ..ഇന്നുവരെ ഞാന്‍ ഒരു പെണ്ണിനെ വിഷ് ചെയ്തിട്ടില്ല.അതിന്റെ ആവശ്യം എനിക്കില്ല.ഇവളുമാരെ വിഷ് ചെയ്യുന്നതിനേക്കാള്‍ നല്ലത് വിഷം കഴിക്കുന്നതാ..പക്ഷേ വിഷം കഴിച്ചാല്‍ മരിക്കും എന്നതുകൊണ്ടും, മരിച്ചാല്‍ പിന്നെ ജീവനുണ്ടാകില്ല എന്ന ഒരു ലോജിക് നിലനില്‍ക്കുന്നതുകൊണ്ടും മാത്രം ഞാന്‍ വിഷ് ചെയ്തേക്കാം...ഹും..
"ഗുഡ്മോണിങ് മേഡം" (അതിനെ 5 കൊണ്ട് ഗുണിക്കുമ്പോള്‍ 5 ഗുഡ്മോണിങ്.ടോട്ടല്‍ അന്‍ച് പൂതനാസ് ഉണ്ടയിരുന്നേ...കണക്ക് ശരിയാണല്ലോ ല്ലേ?)
"നവ് സേ സോറി..കമോണ്‍"..തിവാരി
ഹഹഹ..വിഷ് ചെയ്തത് ഓകെ...പക്ഷേ സോറി.നീ എന്താടാ പുല്ലേ എന്നെ പറ്റി വിചാരിച്ചത്.നീ ഇപ്പൊ വിചാരിക്കുന്നുണ്ടാകും ഞാന്‍ സോറി പറയില്ല എന്ന്.അവിടെ നിനക്ക് തെറ്റി.ഞാന്‍ പറയും.എനിക്ക് സോറി പറയുന്നത് ഭയങ്കര ഇഷ്ടാ.ദിവസം ഒരു 15 സോറി എങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് എന്റെ അമ്മ അത്താഴം തരാറില്ലായിരുന്നു.എന്നെ അങ്ങനെ വളര്‍ത്തിയതാ...അല്ലാതെ ഹിപ്പൊപൊട്ടാമസിന് വെട്ട്‌പോത്തിലുണ്ടായ പോലയുള്ള നിന്റെ ബോഡി കണ്ട് പേടിച്ചിട്ടൊന്നും അല്ല ട്രാ.....
"സോറി മേഡം" (അതിനേയും അന്‍ചു കൊണ്ട് ഗുണിച്ചു..അപ്പൊ ടോട്ടല്‍ അന്‍ച് സോറി..കണക്ക് ഇപ്പോഴും ശരിയാണേ..)
"നവ് റണ്‍...ഗോ ടു ദ ലാസ്റ്റ് സീറ്റ്...ഭാഗോ സാലേ..ആന്റ് കം ടു മയ് റൂം ടുടെ നയ്റ്റ്..ഐ വില്‍ ഷോ യൂ ഹൂ ഐ ആം"...
അപ്പൊ ഇന്ന് റാഗിങ് ഈ കട്ടചൂള പണിക്കാരന്റെ വകയാ...രാത്രി മുറിയിലോട്ട് വരാന്‍ പറയുന്നത് കേട്ടാല്‍ ഞാന്‍ ആ ബസ്റ്റാന്ഡിലെ നയ്റ്റ് ട്രാവലര്‍ മുല്ലപ്പൂശാന്ത ആണെന്നു തോന്നുവല്ലോടെ...വച്ചിട്ട്‌ണ്ട്രാ......
"യേസ് സാര്‍" ഇതും പറഞ്ഞ് നൂറെ നൂറില്‍ ഓടി ചെന്ന് പങ്കജിന്റെ അടുത്ത് ഇരുന്നു..
ഏറ്റവും പുറകിലെ സീറ്റില്‍ .
ഞാന്‍ പങ്കജിനെ നോക്കി..
'എടാ...നാണംകെട്ടവനേ...വിവരം പണ്ടേ കെട്ടവനേ..നിന്നോട് ബസില്‍ വന്ന് കയറിയ പാടേ ഞാന്‍ 'രാജേഷ് ആജാ' എന്നും പറഞ്ഞു വിളിച്ചതല്ലാരുന്നോ..അപ്പൊ നിന്റെ ഒരു ഐ വില്‍ സിറ്റ് ഹിയര്‍ ടാ.ഇപ്പൊ നിനക്ക് സന്തോഷം ആയില്ലീ'??? എന്ന ഒരു ഭാവം പങ്കജിന്റെ മുഖത്ത്..
"തു ഖുഷ് ഹോഗയാ"??..പങ്കജിന്റെ ചോദ്യം
'അളിയാ അതേ,ഞാന്‍ പണ്ടേ ഇങ്ങനെയാ,നിനക്കൊരു കാര്യം അറിയൊ?..എന്റെ പട്ടി മാത്രമല്ലളിയാ ചിലപ്പോഴൊക്കെ ഞാനും പുറകിലെ സീറ്റില്‍ ഇരിക്കാറുണ്ട് ഹിഹി..സത്യം' എന്ന ഭാവത്തില്‍ അവനെ നോക്കി കൊണ്ട് മറുപടി പറഞ്ഞു..
"യയാ..ബഹൂത് ബഹൂത്ത് ഗുഷ് ഗോഹയാ"..
ഇതിനായിരുന്നോടാ രായുവേ നീ എനിക്ക് ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞത്.....രാജൂ...നിനക്ക് നല്ലത് വരൂല്ലടാ ..നല്ലത് വരൂല്ല.....
എനിക്കെവിടെ ചെന്നാലും ഇതുതന്നെയാണല്ലോ ദൈവമേ....
തൊഴിലിന്റെ മഹത്വം.
ലണ്ടന്‍ നഗരപ്രാന്തത്തിലെ `റെഡ്‌ബ്രിഡ്‌ജ്' എന്ന സ്‌ഥലത്താണ് എന്റെ സുഹൃത്തും സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറുമായ പ്രദീപ് താമസിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ മാമരം കോച്ചുന്ന തണുപ്പില്‍ ഞങ്ങള്‍ നടക്കാനിറങ്ങി. നേരം വെളുത്തുവരുന്നതേയുള്ളൂ. പ്രദീപിന്റെ വീടിനോടുചേര്‍ന്നും എതിര്‍വശത്തും നിരനിരയായി വീടുകളുണ്ട്. നടുവില്‍ പഴുത്ത സുന്ദരി ഇലകള്‍ വീണുകിടക്കുന്ന ടാര്‍റോഡ്. ആ പുലര്‍കാലത്ത്, ഭംഗിയായി വേഷം ധരിച്ച മധ്യവയസ്‌ക്ക റോഡ് വൃത്തിയാക്കുന്നതുകണ്ടു. മുനിസിപ്പാലിറ്റി ജീവനക്കാരിയാണ്. ഇലകള്‍ കുത്തിയെടുത്ത് വേസ്‌റ്റ് ബിന്നില്‍ ഇടുകയും അടിച്ചുവാരുകയുമൊക്കെ ചെയ്യുന്നുണ്ട്. പ്രദീപിനെക്കണ്ട് അവര്‍ അഭിവാദ്യം ചെയ്‌തു.
`ഈ മരംകോച്ചുന്ന തണുപ്പില്‍ അതിരാവിലെ റോഡ് അടിച്ചുവാരുന്നതിന് നല്ലകൂലി കിട്ടുമോ?'- കേരളം എന്ന കുഗ്രാമത്തില്‍ താമസിക്കുന്ന ഞാന്‍ നിഷ്‌കളങ്കമായി ചോദ്യം എറിഞ്ഞു. പ്രദീപ് വെളുക്കെച്ചിരിച്ചുകൊണ്ട് അവന്റെ വീടിന്റെ എതിര്‍വശത്തുള്ള ബംഗ്ലാവ് ചൂണ്ടിക്കാട്ടി: `അതാണ് ആ തൂപ്പുകാരിയുടെ വീട്. ഭര്‍ത്താവ് ഡോക്‌ടറാണ്. ഈ അടിച്ചുതളിക്കാരിക്കും എന്നേക്കാള്‍ ശമ്പളമുണ്ട്...'
അതാണ് ജോലിയുടെ മഹത്വം. ഏതു ജോലിയും ഭംഗിയായി ചെയ്യുക എന്നതാണ് പ്രധാനം. തൊഴിലിന്റെ മാന്യത എന്നൊന്നില്ല എന്ന് ആ തൂപ്പുകാരി ഓര്‍മ്മിപ്പിക്കുന്നു.
ഈ കഥ പറഞ്ഞത് നമ്മുടെ നാട്ടുകാര്‍ അവനവന്‍ ചെയ്യുന്ന ജോലിയോടു കാട്ടുന്ന ഔദാസീന്യം വ്യക്‌തമാക്കാനാണ്. കേരളത്തില്‍ വൈറ്റ് കോളറല്ലാത്ത ജോലി ചെയ്യുന്നവരുടെയെല്ലാം പെരുമാറ്റം. `ഞാനിതു ചെയ്യേണ്ടവനല്ല. വെറുതെ ചെയ്യുന്നു എന്നുമാത്രം' എന്ന മട്ടിലാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. ബാറിലെ അറ്റന്‍ഡര്‍ മുതല്‍ ബസ് കണ്ടക്‌ടര്‍വരെ ഈ ഗണത്തില്‍പ്പെടുന്നു. തങ്ങള്‍ എന്തോ സൗജന്യം ചെയ്യുന്നു എന്ന മട്ടിലാണ് ഇക്കൂട്ടരുടെ പെരുമാറ്റം. അവനവന്‍ ചെയ്യുന്ന തൊഴിലിനെപ്പറ്റി അഭിമാനമോ ആത്‌മവിശ്വാസമോ ഇല്ലാത്തതുകൊണ്ട് അഹന്ത എന്ന പുതപ്പിട്ടുമൂടിയാണ് ഇവരുടെ പെരുമാറ്റം. ഉപഭോക്‌താവ് യാചകനാണെന്ന ഭാവം. `ഇത്രയുമൊക്കെയേ എനിക്കു പറ്റൂ, വേണമെങ്കില്‍ മതി' എന്നാണ് പെരുമാറ്റത്തിന്റെ ചുരുക്കം.
ഇനി കേരളത്തിലെ വൈറ്റ് കോളര്‍ ജോലിക്കാരുടെ കാര്യമെടുക്കുക. അത് അഭിമാനം കൂടുതലുള്ളവരുടെ വര്‍ഗമാണ്. കോളര്‍ വൈറ്റായാലും ബ്ലാക്കായാലും ഉപഭോക്‌താവിന് കിട്ടുന്ന ഫലം ഒന്നുതന്നെ. അഹന്തനിറഞ്ഞ പെരുമാറ്റം; അവജ്‌ഞ...
ഒരു ഓട്ടോറിക്ഷ ഡ്രൈവറോടുപോലും സംസാരിക്കാന്‍ കൊള്ളാത്ത സ്‌ഥലമാണ് കേരളം. റോഡരികില്‍ കുത്തിയിരിക്കുന്ന കയറ്റിറക്കു തൊഴിലാളികള്‍ക്കാണെങ്കില്‍ കളക്‌ടറുടെ പവറ്. കള്ളുഷാപ്പില്‍ എടുത്തുകൊടുക്കുന്നവന്റെ മുഖഭാവം പരമപുച്‌ഛം. കെ.എസ്.ആര്‍.ടി.സി കണ്ടക്‌ടര്‍ക്ക് സര്‍വജ്‌ഞഭാവം. പത്രപ്രവര്‍ത്തകന് ലോകം ചുമക്കുന്നത് താനാണെന്ന കുണ്ടികുലുക്കിപക്ഷി സിന്‍ഡ്രോം.
ദൈവമേ! ഈ പരമപുച്‌ഛക്കാരുടെ ലോകമാണോ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി!
വാല്‍ക്കഷണം: ഇന്നും സിനിമകളില്‍ പറയുന്ന വാചകമുണ്ട്: `നിനക്കൊക്കെ പറ്റിയ പണി മറ്റേതാണ്.' (ഷേവ് ചെയ്യുന്ന മട്ടില്‍ ആംഗ്യം). ഈ കുറ്റം പറയുന്നവര്‍ അറിയുന്നുണ്ടോ, നിശബ്‌ദമായി ഒരു മുറിക്കുള്ളില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്നവന്‍ ദിനംപ്രതി സമ്പാദിക്കുന്നത് ആയിരങ്ങളാണെന്ന്! എന്നിട്ടും പിച്ചക്കാരനോടുപോലും നമ്മള്‍ ചോദിക്കുന്നു, ഈ പണി നിര്‍ത്തി ഷേവ് ചെയ്യാന്‍ പൊയ്‌ക്കൂടേന്ന്. മലയാളിക്ക് തൊഴിലിനോടുള്ള ബഹുമാനം സൂചിപ്പിക്കാന്‍ പറ്റിയ ഉദാഹരണമാണ് ബാര്‍ബര്‍മാരോടുള്ള മനോഭാവം. ബാര്‍ബറേക്കാള്‍ ഒട്ടും മഹത്വം കൂടുതലില്ല ബാര്‍ അറ്റന്‍ഡര്‍ക്കെന്ന് ഈ സമൂഹം എന്നാണ് മനസിലാക്കുക!
`ഈ മരംകോച്ചുന്ന തണുപ്പില്‍ അതിരാവിലെ റോഡ് അടിച്ചുവാരുന്നതിന് നല്ലകൂലി കിട്ടുമോ?'- കേരളം എന്ന കുഗ്രാമത്തില്‍ താമസിക്കുന്ന ഞാന്‍ നിഷ്‌കളങ്കമായി ചോദ്യം എറിഞ്ഞു. പ്രദീപ് വെളുക്കെച്ചിരിച്ചുകൊണ്ട് അവന്റെ വീടിന്റെ എതിര്‍വശത്തുള്ള ബംഗ്ലാവ് ചൂണ്ടിക്കാട്ടി: `അതാണ് ആ തൂപ്പുകാരിയുടെ വീട്. ഭര്‍ത്താവ് ഡോക്‌ടറാണ്. ഈ അടിച്ചുതളിക്കാരിക്കും എന്നേക്കാള്‍ ശമ്പളമുണ്ട്...'
അതാണ് ജോലിയുടെ മഹത്വം. ഏതു ജോലിയും ഭംഗിയായി ചെയ്യുക എന്നതാണ് പ്രധാനം. തൊഴിലിന്റെ മാന്യത എന്നൊന്നില്ല എന്ന് ആ തൂപ്പുകാരി ഓര്‍മ്മിപ്പിക്കുന്നു.
ഈ കഥ പറഞ്ഞത് നമ്മുടെ നാട്ടുകാര്‍ അവനവന്‍ ചെയ്യുന്ന ജോലിയോടു കാട്ടുന്ന ഔദാസീന്യം വ്യക്‌തമാക്കാനാണ്. കേരളത്തില്‍ വൈറ്റ് കോളറല്ലാത്ത ജോലി ചെയ്യുന്നവരുടെയെല്ലാം പെരുമാറ്റം. `ഞാനിതു ചെയ്യേണ്ടവനല്ല. വെറുതെ ചെയ്യുന്നു എന്നുമാത്രം' എന്ന മട്ടിലാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. ബാറിലെ അറ്റന്‍ഡര്‍ മുതല്‍ ബസ് കണ്ടക്‌ടര്‍വരെ ഈ ഗണത്തില്‍പ്പെടുന്നു. തങ്ങള്‍ എന്തോ സൗജന്യം ചെയ്യുന്നു എന്ന മട്ടിലാണ് ഇക്കൂട്ടരുടെ പെരുമാറ്റം. അവനവന്‍ ചെയ്യുന്ന തൊഴിലിനെപ്പറ്റി അഭിമാനമോ ആത്‌മവിശ്വാസമോ ഇല്ലാത്തതുകൊണ്ട് അഹന്ത എന്ന പുതപ്പിട്ടുമൂടിയാണ് ഇവരുടെ പെരുമാറ്റം. ഉപഭോക്‌താവ് യാചകനാണെന്ന ഭാവം. `ഇത്രയുമൊക്കെയേ എനിക്കു പറ്റൂ, വേണമെങ്കില്‍ മതി' എന്നാണ് പെരുമാറ്റത്തിന്റെ ചുരുക്കം.
ഇനി കേരളത്തിലെ വൈറ്റ് കോളര്‍ ജോലിക്കാരുടെ കാര്യമെടുക്കുക. അത് അഭിമാനം കൂടുതലുള്ളവരുടെ വര്‍ഗമാണ്. കോളര്‍ വൈറ്റായാലും ബ്ലാക്കായാലും ഉപഭോക്‌താവിന് കിട്ടുന്ന ഫലം ഒന്നുതന്നെ. അഹന്തനിറഞ്ഞ പെരുമാറ്റം; അവജ്‌ഞ...
ഒരു ഓട്ടോറിക്ഷ ഡ്രൈവറോടുപോലും സംസാരിക്കാന്‍ കൊള്ളാത്ത സ്‌ഥലമാണ് കേരളം. റോഡരികില്‍ കുത്തിയിരിക്കുന്ന കയറ്റിറക്കു തൊഴിലാളികള്‍ക്കാണെങ്കില്‍ കളക്‌ടറുടെ പവറ്. കള്ളുഷാപ്പില്‍ എടുത്തുകൊടുക്കുന്നവന്റെ മുഖഭാവം പരമപുച്‌ഛം. കെ.എസ്.ആര്‍.ടി.സി കണ്ടക്‌ടര്‍ക്ക് സര്‍വജ്‌ഞഭാവം. പത്രപ്രവര്‍ത്തകന് ലോകം ചുമക്കുന്നത് താനാണെന്ന കുണ്ടികുലുക്കിപക്ഷി സിന്‍ഡ്രോം.
ദൈവമേ! ഈ പരമപുച്‌ഛക്കാരുടെ ലോകമാണോ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി!
വാല്‍ക്കഷണം: ഇന്നും സിനിമകളില്‍ പറയുന്ന വാചകമുണ്ട്: `നിനക്കൊക്കെ പറ്റിയ പണി മറ്റേതാണ്.' (ഷേവ് ചെയ്യുന്ന മട്ടില്‍ ആംഗ്യം). ഈ കുറ്റം പറയുന്നവര്‍ അറിയുന്നുണ്ടോ, നിശബ്‌ദമായി ഒരു മുറിക്കുള്ളില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്നവന്‍ ദിനംപ്രതി സമ്പാദിക്കുന്നത് ആയിരങ്ങളാണെന്ന്! എന്നിട്ടും പിച്ചക്കാരനോടുപോലും നമ്മള്‍ ചോദിക്കുന്നു, ഈ പണി നിര്‍ത്തി ഷേവ് ചെയ്യാന്‍ പൊയ്‌ക്കൂടേന്ന്. മലയാളിക്ക് തൊഴിലിനോടുള്ള ബഹുമാനം സൂചിപ്പിക്കാന്‍ പറ്റിയ ഉദാഹരണമാണ് ബാര്‍ബര്‍മാരോടുള്ള മനോഭാവം. ബാര്‍ബറേക്കാള്‍ ഒട്ടും മഹത്വം കൂടുതലില്ല ബാര്‍ അറ്റന്‍ഡര്‍ക്കെന്ന് ഈ സമൂഹം എന്നാണ് മനസിലാക്കുക!
ഫോട്ടോഷോപ്പ് ഒരു സംഭവമാ....
ഇതെന്‍റെ ആത്മ സുഹൃത്തിനു പറ്റിയൊരു അമളിയാണ്...സത്യം ശിവം സുന്ദരം
നാട്ടിലെ എല്ലാ കച്ചറകളും ഒക്കെ പയറ്റി നടന്ന എന്റ്റെ ആത്മാര്‍ത്ഥ സുഹൃത്തിനു അവസാനം ഗള്‍ഫിലൂട്ടു വിസ കിട്ടി.....പത്താം ക്ലാസ്സില്‍ മൂന്നു തവണ പഠിച്ച പരിചയ സമ്പത്ത് വെച്ച് ഡിഗ്രിയോല്ലാം അനുബവസംബതാണ് അങ്ങേരുടെ കൈ മുതല്‍.....അത് കൊണ്ട്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ബോയ് ആയാണ് അങ്ങേരുടെ നിയമനം ... ..നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് അവന്റ്റെ സല്യം തീര്‍ന്നു കിട്ടും എന്ന പ്രതീക്ഷയില്‍ അവന്റ്റെ വീട്ടുകാര് വിസ കിട്ടി ഒരാഴ്ച ടൈമില്‍ ടിക്കറ്റ് എടുത്തു കൊടുത്തു....ഒരു വിധം പറയാനുള്ള എല്ലാരോടും യാത്ര പറഞ്ഞു അന്നേ ദിവസം അങ്ങേരു യാത്രയായി....
ഇനി കക്ഷിയെ കുറിച്ച് പറയാം.....
വെളുത്തു മെലിഞ്ഞു സുന്ദരനാനെന്റ്റെ സുഹൃത്ത് .... സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാവും പഠിച്ചിരുന്നു എന്ന് പറയുനതിലും നല്ലത്... നെറയെ പൊട്ടത്തരങ്ങള്‍ എഴുനള്ളികുനനതില് ഡിപ്ലോമയും കഴിഞ്ഞു പി എച്ച് ഡി എടുത്തിരുന്നത് കൊണ്ട് ഞങ്ങള് ഫ്രണ്ട്സ് അങ്ങേരുടെ കമ്പനി എന്നും ഇഷ്ടപെട്ടിരുന്നു.....മാത്രമല്ല എന്തൊക്കെ പൊട്ടത്തരങ്ങള്‍ എഴുനല്ലിച്ചാലും അങ്ങേരു ആള് അടിപൊളി ആണ്.....പെന്പില്ലേരെ വളക്കാനുള്ള അവന്റ്റെ കഴിവും അപാരം തന്നെ..... പനി പിടിച്ചു അഞ്ച് ദിവസം ഹോസ്പിറ്റലില്‍ കെടന്ന ആള് സിസ്റ്റെരുടെ കയ്യീന്ന് അയ്യായിരം വാങ്ങിയാണ് ഡിസ്ചാര്‍ജ് ചെയ്തത് എന്ന് പറയുമ്പോള്‍ അങ്ങേരെ കുറിച്ച് അധികം പറയണ്ടല്ലോ അല്ലെ .....
അങ്ങിനെ ഗള്‍ഫില്‍ എത്തി.....കഷ്ടപാടാണ് ....ബുദ്ധിമുട്ടാണ്....ജനിച്ചു മേലെനങ്ങാതവനു അല്ലെങ്ങിലും പണി അലെര്‍ജി ആണല്ലോ.....അങ്ങിനെ തന്നെ എന്‍റ്റെ സുഹൃത്തും.... രണ്ടു വര്‍ഷം കഷ്ടപ്പെട്ട് അങ്ങേരു ലീവിനു വന്നു....ഇച്ചിരി തടിച്ചതല്ലാതെ വല്യേ മാറ്റമൊന്നുമില്ല......വീട്ടിലെ ഷോ ഒക്കെ കഴിഞ്ഞു അവന്‍ ഞങ്ങടെ ഗാങ്ങില്‍ സ്ഥിരമാവാന്‍ തുടങ്ങി.....മാറ്റമൊന്നുമില്ല അവനു..... പക്ഷെ മൊബൈലില്‍ കുറുക്കം കൂടിയോ എന്നൊരു സംശയം.......ഒറ്റയ്ക്ക് കിട്ടിയപോ ചോദിച്ചു....അളിയാ ഏതാടാ പുതിയതായി....കൊറേ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ....ഗള്‍ഫില്‍ പോകുന്നതിനു നാല് ദിവസം മുന്നേ തെറ്റി വന്ന ഒരു മിസ്സ് കാള്‍ ആണ്.....പിന്നെ ഫ്രണ്ട്സ് ആയി...പിന്നെ ലൈനും.....ഹ്മ്മം അവനെ അറിയാവുന്നത് കൊണ്ട് എനിക്ക് സംസയമേ ഉണ്ടാര്‍ന്നില്ല...
....കണ്ടിട്ടുണ്ടോ ഡാ എന്നായി എന്‍റ്റെ ചോദ്യം.....അപ്പൊ അവന്‍ പഴ്സില്‍ നിന്നൊരു ഫോട്ടോ എടുത്തു കാണിച്ചു..... ഉം ..കുഴപ്പമില്ല....അപ്പൊ ഇനിയെന്താടാ പ്ലാന്‍........
അടുത്ത ശനിയാഴ്ച കാണാന്‍ പോകുന്നുണ്ട്....നീ പോരുന്നോ എന്ന് എന്നോട് ചോദിച്ചപോ എന്തായാലും പോയി കാണാലോ എന്ന് വിചാരിച്ചു ഞാനും റെഡി പറഞ്ഞു....
ശനിയാഴ്ച ഞാന്‍ നേരത്തെ തന്നെ റെഡി ആയി അവന്റ്റെ വീട്ടില്‍ ചെന്നു ....അവനും റെഡി ആയിട്ടുണ്ട്.....ഞങ്ങള് രണ്ടു പേരും സുന്ദരകുട്ടപന്മാരായി ഇറങ്ങാന്‍ നേരത്ത് അവന്റ്റെ അളിയന്‍ വന്നു...എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ കണ്ണൂര് ഒരു ഫ്രെന്റ്റിനെ കാണാന്‍ എന്ന് അവന്‍ പറഞ്ഞു...എന്ഘില്‍ ഞാനും ഉണ്ടെന്നായി അളിയന്‍....ഞങ്ങള് ഒരു നൂറു ഒഴിവു കഴിവ് പറഞ്ഞെങ്ങിലും അളിയന്‍ അങ്ങേരും ഉണ്ട്, കാര്‍ എടുത്തു പോവാം എന്ന് പറഞ്ഞു.....അവസാനം രക്ഷയില്ല എന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ ആരോടും പറയില്ല എന്ന ഉറപിന്മേല്‍ കാര്യം പറഞ്ഞു......അതിനെന്താ...നല്ല കുട്ടിയാണ് എങ്കില്‍ നമ്മുക്ക് നോക്കാം എന്നായി അളിയന്‍...
അങ്ങിനെ തൃശ്ശൂര്‍ നിന്ന് ഞങ്ങള് മൂന്ന് പേരും കൂടി പത്തു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരെ ഉള്ള കണ്ണൂര്‍ അവളെ കാണാന്‍ എത്തി.....ഇടക്ക് അവള് വിളിച്ചുസ്ഥലവും അവിടെ ഒരു ഐസ് ക്രീം പാര്‍ലോറും പറഞ്ഞു തന്നു....അവിടെ വെച്ച് കാണാം എന്നും പറഞ്ഞു...അവന്‍ തനിയെ ആണെന്നാണ് അവളോട് പറഞ്ഞെക്കുന്നെ......അതോണ്ട് തന്നെ ഞങ്ങള്‍ ഐസ് ക്രീം പാരലോര്‍ എത്തിയപ്പോള്‍ ഞാനും അളിയനും വേറെ ഇരുന്നു....നമ്മടെ കക്ഷിയെ കാത്തു അവന്‍ ഒറ്റക്കും ....ഒരു പത്തു മിനിറ്റ് കഴിഞ്ഞപോ ഒരു പെന്‍ കുട്ടി വന്നു.....
അയ്യോ.. അമ്മ്മേ.......അറിയാതെ ഞാന്‍ വിളിച്ചു പോയി.......ഫോട്ടോയില്‍ കണ്ടതിന്റ്റെ കാര്‍ബണ്‍ കോപ്പി.....വായ തുറന്നപോള്‍ കട്ടപല്ലും .......ശൂ..എന്തൊരു പെണ്ണാ ഇത്......ചിരിയും അവനോടു ദേഷ്യവും വന്നു...
ഞാന്‍ അളിയനെ നോക്കി.....ഇത്രയും ദയനീയമായി ഇതിനു മുന്നേ ( ശേഷവും ) ഞാനവന്റ്റെ അളിയനെ കണ്ടിട്ടില്ല.....
അവനോട് അവള്‍ എന്തോ സംസാരിച്ചു.....ഞങ്ങള്‍ തമ്മിലുള്ള ദൂരം അത് കേള്‍കുനത്തില്‍ നിന്ന് ഞങ്ങളെ അകറ്റി.....അവര് ഓരോ ഐസ് ക്രീം കഴികുന്നത് കണ്ടു....ഞങ്ങലോരോ ജൂസും കുടിച്ചു...അവരൊരു ഇരുപതു മിനുറ്റ് സംസാരിച്ചു.....സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അവനെ തിന്നാന്‍ ഉള്ള ദേഷ്യം വരുനുണ്ടാര്‍ന്നു .....അവസാനം ഞാന്‍ കണ്ണ് കൊണ്ട് അവനൊരു സിഗ്നല്‍ കൊടുത്തു........അവന്‍ യാത്ര പറഞ്ഞു....അവളെറങ്ങി പോയി......അളിയന്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും ചോദിച്ചില്ല......അവന്‍ തന്നെ ഞങ്ങടെ അടുത്ത് വന്നു " പെട്ട് അളിയാ, ഇങ്ങനെ ഒരബദ്ധം പ്രതീക്ഷിച്ചില്ല " എന്ന് പറഞ്ഞു....അളിയന്‍ അവനോടു
ഒരക്ഷരം പറഞ്ഞില്ല.....പക്ഷെ ഞാന്‍ ചിരിച്ചു..... പൊട്ടി പൊട്ടി ചിരിച്ചു....
അപ്പൊ അവന്റ്റെ മുഖത്ത് രണ്ടു വര്‍ഷം അവള്‍ക്ക് വിളിച്ചു നഷ്ടപെടുത്തിയ കാശിന്റ്റെയും നഷ്ടസ്വപ്നങ്ങളുടെയും ബാക്കിപത്രം എനിക്ക് വായിക്കാന്‍ പറ്റി......തിരിച്ചു വരുമ്പോള്‍ ഞങ്ങള് അധികം മിണ്ടിയില്ല.....അവന്‍ ആകെ സങ്കടത്തില്‍ ആണെനു ഞങ്ങള്‍ക്കറിയാരുന്നു.....ഞാന്‍ അവളുടെ ഫോട്ടോയും അവളും തമ്മിലുള്ള വ്യത്യാസം കണക്കു കൂട്ടുവാരുന്നു....അന്ന് എനിക്ക് ഒരു പാഠം മനസ്സിലായി....
ഫോട്ടോഷോപ്പ് ഒരു സംഭവമാ.....സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ...
ഒരു മദ്യപന്‍ ജനിക്കുന്നു.
''വെള്ളിയാഴ്‌ച വൈകിട്ട് വീട്ടിലേക്ക് വരണം. മറന്നു പോകല്ലേ'' അയല്‍ക്കാരന്‍ കൃഷേ്‌ണട്ടന്റെ സ്‌നേഹപൂര്‍വമുള്ള ക്ഷണം.
''കല്യാണം ഞായറാഴ്‌ചയല്ലേ?''
''ഞായറാഴ്‌ച കല്യാണം. ശനി പാര്‍ട്ടി, വെള്ളി മുത്തപ്പന്‍.''
''മുത്തപ്പനോ'' അങ്ങനെയും ഒരാഘോഷമുണ്ടോ എന്ന് ചോദിക്കണമെന്ന് കരുതിയതാണ്. ആ ചോദ്യം പന്തിയല്ലെന്ന് മനസ്സ് വിലക്കിയതുകൊണ്ട് അതിന് തുനിഞ്ഞില്ല.
ഒന്നര ദശാബ്ദത്തിലേറെ ഗള്‍ഫില്‍ ജോലിനോക്കി. ഈയിടെ നാട്ടില്‍ തിരിച്ചെത്തിയ അജയന് പലതിലും പുതുമ തോന്നിത്തുടങ്ങിയിരിക്കുന്നു.
നാട് മാറുന്നു, നാട്ടുകാരും. ഗ്രാമങ്ങള്‍ ചെറുനഗരങ്ങളായി മാറിക്കഴിഞ്ഞു. ഒരൊറ്റ ഓലവീടും ഗ്രാമത്തിലില്ല. ഓടിട്ടവ തന്നെ ചരുക്കം. എല്ലാം കോണ്‍ക്രീറ്റ് മന്ദിരങ്ങളായി മാറിക്കഴിഞ്ഞു.
-മനുഷ്യരോ?

മനുഷ്യരിലും പ്രകടമായ മാറ്റങ്ങള്‍ എന്നേ തുടങ്ങിക്കഴിഞ്ഞെന്ന് പഴയ കൂട്ടുകാരന്‍ സജീവനാണ് ഓര്‍മപ്പെടുത്തിയത്.
പണ്ട് സ്‌നേഹമുണ്ടായിരുന്നു. മനുഷ്യത്വവും. എല്ലാം മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു. ധനം നേടാനുള്ള വ്യഗ്രതയില്‍ ബന്ധങ്ങള്‍ നിരര്‍ഥകമാകുന്നു. വിവാഹം കച്ചവടവും വിദ്യാലയങ്ങള്‍ കച്ചവടകേന്ദ്രവുമാകുന്നു. മാറ്റങ്ങളുടെ ഭ്രമണപഥത്തില്‍ പാവം മനുഷ്യന്‍ പെട്ടുപോവുകയാണ്.
മുത്തപ്പനെക്കുറിച്ചുള്ള ഏകദേശവിവരവും സജീവനില്‍ നിന്ന് കിട്ടി. മുത്തപ്പന്‍ ദൈവത്തിനുള്ള നേര്‍ച്ചതന്നെയാണ് ചടങ്ങ്. മദ്യം ഇഷ്‌ടനിവേദ്യം. മുത്തപ്പനുണ്ടെങ്കിലേ എന്തു പരിപാടിക്കും ആളെക്കിട്ടൂ. ഈശ്വരാ ഇവരോട് നന്ദി കാട്ടണേ. രാത്രി ഇരുട്ടിയാണ് കൃഷേ്‌ണട്ടന്റെ വീട്ടിലെത്തിയത്. ചുറ്റുവട്ടത്തുള്ളവരെയും ബന്ധുക്കളെയും ക്ഷണിച്ചിട്ടുണ്ട്.
അജയന്‍ പലരോടും പരിചയം പുതുക്കി. ഉമ്മറത്തെ ചടങ്ങുകളിലായി അജയന്റെ ശ്രദ്ധ. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് കര്‍മങ്ങള്‍ നടത്തുന്ന ചെറുപ്പക്കാരന്‍. പഴയ മന്ത്രവാദി ചാത്തുട്ടിയുടെ മകന്‍ ഉദയനാണ്. മുന്നിലായി തെളിഞ്ഞു കത്തുന്ന നിലവിളക്കുകള്‍. ഭസ്‌മം വരച്ച പലകമേല്‍ വെറ്റിലയും പാക്കും, മുത്തപ്പന് നിവേദിച്ച പുഴുങ്ങിയ കടലമണികള്‍, തേങ്ങാപ്പൂള്‍, പപ്പടം. സമീപത്തായി രണ്ടു ഗ്ലാസ്സുകളില്‍ നിറച്ചുവെച്ച കള്ളും നാടന്‍ ചാരായവും.
അന്തരീക്ഷത്തില്‍ ചന്ദനത്തിരി ഗന്ധം, അജയന്‍ ഒരു നിമിഷം കണ്ണടച്ചുനിന്നു. എന്റെ പ്രാര്‍ഥന പരിദേവനങ്ങളാണ്. മുത്തപ്പാ. ഈ നാടിന് നന്മ വരുത്തണേ; ഇനി പ്രസാദം എല്ലാവര്‍ക്കും കഴിക്കാന്‍ കൊടുക്വാ. ഉദയന്റെ ശബ്ദം കേട്ടപ്പോള്‍ ചടങ്ങുകള്‍ അവസാനിച്ചെന്നു മനസ്സിലായി. പ്രസാദമായി കിട്ടിയ കടലമണികള്‍ കൊറിച്ചുകൊണ്ട് സമീപത്തെ കസേരയിലിരുന്നു.
''വരിന്‍ മാഷേ, ഇങ്ങോട്ട് വരിന്‍.''
കൃഷേ്‌ണട്ടനാണ്.
അയാള്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അജയന്‍ നടന്നു. രണ്ടു ഗ്ലാസ്സില്‍ ഒഴിച്ചുവെച്ച വിദേശമദ്യം. ആവശ്യക്കാര്‍ക്ക് തരംപോലെ ഒഴിച്ചുകൊടുക്കാന്‍ സഹായികളായ ഒരു പറ്റം യുവാക്കള്‍.
അജയന് കൗതുകം തോന്നി.
കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍വരെ ഒരുമയോടെ, കുശലം പറഞ്ഞ് ഗ്ലാസ്സുകള്‍ കാലിയാക്കുന്നു. വീണ്ടും നിറയ്‌ക്കുന്നു.
രാഷ്ട്രീയമില്ല, ജാതിഭേദമില്ല.
''മാഷ് തുടങ്ങിയില്ലേ.''
''ഞാനിത് ഉപയോഗിക്കാറില്ല കൃഷേ്‌ണട്ടാ.
എനിക്ക് ഒരു ഗ്ലാസ് തണുത്ത വെള്ളം മതി.''
''എന്താ മാഷേ ഇത്, മുത്തപ്പന് വന്നിട്ട്.''
വന്നത് അബദ്ധമായോ?
എങ്ങും പൊട്ടിച്ചിരികള്‍. കൂട്ടംകൂടിയ ഉച്ചത്തിലുള്ള സംസാരം. ഉത്സവമേളം.
''മാഷേ, ഒരൊറ്റ പെഗ്.''
തിരിഞ്ഞുനോക്കുമ്പോള്‍ അപരിചിതമുഖം.
''മാഷിന് എന്നെ മനസ്സിലായില്ലേ. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. പത്തില് 'വിക്ടറിയ'യില്‍.''
ബിരുദത്തിനുശേഷം ട്യൂട്ടോറിയലുമായി നടന്ന കാലം അജയന്‍ ഓര്‍ത്തുപോയി. നന്ദി.
''ഒന്ന് പിടിപ്പിക്ക് മാഷേ. മുത്തപ്പന് ഇതൊക്കെ രസാ. മുത്തപ്പനില്‍നിന്നാ എന്റെ ഓപ്പണിങ്!''
അവന്റെ ആവശ്യം സ്‌നേഹപൂര്‍വം നിരസിച്ചു.
അന്തരീക്ഷം മാറിത്തുടങ്ങുകയാണ്. ലഹരി അതിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു. ലഹരിയെത്തിയവര്‍ പാടാന്‍ തുടങ്ങി. പാട്ടില്‍നിന്നും ഡാന്‍സിലേക്ക്. ഇത് ആഘോഷത്തിന്റെ ദിവസമാണ്. പല സംഘങ്ങളായി നൃത്തം തുടരുകയായി. ഒരു കൈയില്‍ നിറച്ച മദ്യഗ്ലാസ്സുമായി ഒറ്റക്കാലില്‍ താളത്തിലാടുകയാണ് ഗ്രാമം. ഞാനെന്റെ ഗ്രാമത്തിന്റെ മാറ്റം ഓര്‍ത്തെടുക്കട്ടെ.
''മാഷേ വരൂ ഇതൊക്കെയല്ലേ ജീവിതം. മരിച്ചുതീരാനുള്ളതല്ലേ നമ്മുടെ ജന്മം, വരൂ...'' ആരോ നിര്‍ബന്ധിച്ച് മദ്യം നിറച്ച ഗ്ലാസ് അജയന്റെ കൈയില്‍ പിടിപ്പിച്ചു.
''കഴിക്ക് മാഷേ മുത്തപ്പനെ പിണക്കാതെ.''
നിറഞ്ഞ ഗ്ലാസ്സിലെ മഞ്ഞദ്രാവകത്തിലേക്ക് അജയന്‍ സൂക്ഷിച്ചുനോക്കി. ഇതാണ് നാടിന്റെ ഗതി നിയന്ത്രിക്കുന്നത്. ഉത്സവം ആഘോഷിക്കുന്നത്, ചടങ്ങുകള്‍ ഗംഭീരമാക്കുന്നത്. ജനനമരണങ്ങള്‍ക്ക് പൊലിമ നല്‍കുന്നത്. സ്‌നേഹത്തിന്റെ ആഴം കൂട്ടുന്നത്. മദ്യപിക്കാത്തവന് കൂട്ടുകാരില്ല. സമൂഹമില്ല.
നാടോടുകയാണ്. ഇതിനിടയില്‍ തരിച്ചുനില്‍ക്കണോ കൂടെ ഓടണോ..... വരും തലമുറ അജയനെ ഒരു സാമൂഹികദ്രോഹിയായി കാണുമോ? നാടിന്റെ ആഹ്ല്‌ളാദത്തില്‍ ഞാന്‍ മാത്രം പങ്കുചേരാതെ. നന്ദികേടാവില്ലേ. അരുത്...
പിന്നെ അജയന്‍ മടിച്ചുനിന്നില്ല. നിറഞ്ഞ ഗ്ലാസ് ഒഴിയുകയും വീണ്ടും നിറയുകയും ചെയ്‌തു. ലഹരിപെയ്‌തുകയറുകയാണ്. അജയന്‍ മുണ്ട് മാടിക്കുത്തി പണ്ട് കാണാപ്പാഠം പഠിച്ച കടമ്മനിട്ട കവിത സിരകളിലൂടെ ഒഴുകിയെത്തി.
അത് ആരവമായി. ആരൊക്കെയോ താളമിടുന്നു. ആര്‍ത്തുചിരിക്കുന്നു. അട്ടഹാസങ്ങള്‍. താണ്ഡവം മുറുകുകയാണ്.
''ശരണം മുത്തപ്പാ ശരണം.''
എന്റെ നാടിന്റെ നന്മയ്‌ക്കുവേണ്ടി ഞാന്‍ ഇത്രയെങ്കിലും ചെയ്യണ്ടേ?
സ്വസ്‌തി. മംഗളം..
നമുക്ക് പ്ലസ് 2 വേണോ?
പിന്നത്തെ പരസ്യം പത്താം ക്ലാസ്സ് കഴിഞ്ഞു Safety Officer ക്ലാസ്സിനു ചേര് എന്നാണ്. ഇതും കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യം ആണ്. ഗള്‍ഫില്‍ ഒരു Safety Officer കു വേണ്ട അടിസ്ഥാന യോഗ്യത ഡിഗ്രി, Safety Enginering ആണ്. തന്നെയും അല്ല, OSHO സര്‍ട്ടിഫിക്കറ്റ് വേണം. പത്താം ക്ലാസ്സ് കഴിഞ്ഞ ഒരുത്തനെ Safety Officer ആക്കിയാല്‍ ആ കമ്പനി ആറു മാസ്സത്തിനു ഇടക്ക് എപ്പോ കത്തിയെന്നു ചോതിച്ചാല്‍ മതിയെന്ന്ആണ് കമ്പനി ക്കാര്‍ പറയുന്നത്. അതേപോലെ വഴി തെറ്റിക്കുന്ന മറ്റൊരു പരസ്യം ആണ് ലിഫ്റ്റ്. ഓര്‍ക്കുക, ഗള്‍ഫിലുള്ള എല്ലാ ലിഫ്ടും യുരോപ്പ്യന്‍ രാജ്യത്തു നിന്ന് പതിനഞ്ചും ഇരുപതും വര്‍ഷത്തെ (gaurantee) ഗരന്ടിയില്‍ ഇറക്കുമതി ചെയ്യുന്നതാണ്. അത് കേട് വന്നാല്‍ യൂറോപ്യന്‍ രാജ്യതു നിന്ന് തന്നെ വന്നു ശെരിയാക്കി കൊടുക്കും. അതുകൊണ്ട് പുതു തലമുറ വഴിതെറ്റി അവരുടെ ഭാവി കോഞ്ഞാണ്ട ആകാതെ ജാഗ്രത പാലിക്കണം. PSC ടെസ്റ്റ് നുള്ള യോഗ്യത നേടാന്‍ ഉപദേശിക്കുക. എന്നിട്ട് അവര്‍ക്ക് ഇഷ്ടപെട്ട മേഖലയില്‍ ജോലി നേടാന്‍ ഉപദേശിക്കുക. എല്ലാ പുതു തലമുറക്കും എല്ലാ ഭാവുങ്ങളും നേരുന്നു.
പ്രണയിക്കാന്‍ 101 വഴികള്‍
ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നുപറയുകയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു കീറാമുട്ടിയാണ്. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച് പറയാന്‍വയ്യാതെ നടക്കുന്നവരാണ്.
പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയിക്കുന്നതിന് പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന് ഓര്‍ത്തുനോക്കൂ...
നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.
ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ച് തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.
എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്‌റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക.

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.
ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ച് തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.
എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്‌റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക.

രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക് വരുക കൂടുതല്‍ റൊമാന്റിക്കാവുക.അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്.
മൂന്നാം ഘട്ടം: ഇത് സംഗതി തുറന്നുപറയേണ്ട ഘട്ടമാണ് അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച് പറയുക. പറയുന്നത് സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്.
നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട് പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട് സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്.
മൂന്നാം ഘട്ടം: ഇത് സംഗതി തുറന്നുപറയേണ്ട ഘട്ടമാണ് അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച് പറയുക. പറയുന്നത് സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്.
നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട് പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട് സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്.
അഞ്ചാം ഘട്ടം: ഇത് അവസാനത്തെ ഘട്ടമാണ്. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക് അവളോട് പ്രണയമാണെന്ന് അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ് തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.
എന്തായാലും കാര്യം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാന്‍ ശ്രമിക്കരുത്. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)
എന്തായാലും കാര്യം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ് തുറക്കാന്‍ ശ്രമിക്കരുത്. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)
ചിരിക്കാന്‍ ഒറ്റവരി ഫലിതങ്ങള്‍
1. തിലകം എന്നാല്‍ പൊട്ട്, അപ്പോള്‍ തിലകനെന്നാല്‍ പൊട്ടനാണോ?
2. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു തടയാന്‍? അതിന്റെ വാലിലൊരു കെട്ടിടുക
3. പൂച്ചയെ കണ്ടാല്‍ എലി ഓടുന്നത് എന്തുകൊണ്ട്? കാലുകൊണ്ട്
4. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാര്‍. കണ്ടു പിടിക്കാത്തത്? ലെഫ്റ്റ് സഹോദരന്മാര്‍
5. ഗൊറില്ലകള്‍ക്ക് വലിയ നാസാരന്ധ്രങ്ങള്‍ നല്‍കിയിരിക്കുന്നത്? വിരലുകള്‍ വലുതായതുകൊണ്ട്.
6. ഒരുപാട് ഗോപാലന്മാരുടെ പേര് ഫോണ്‍ ബുക്കിലുള്ളത് എന്തുകൊണ്ട്? ആ ഗോപാലന്മാര്‍ക്കെല്ലാം ഫോണ്‍ ഉള്ളതുകൊണ്ട്!
7. ഒരു വീട് ധരിക്കുന്ന ഡ്രസ്? അഡ്രസ്!
8. ഒരു കാന്തം മറ്റൊന്നിനോട് പറയുന്നത്? എന്നെ ഇങ്ങനെ ആകര്‍ഷിക്കാതെ!
9. ടൈ തൊപ്പിയോട് പറയുന്നത്? നീ കുറച്ചുകാലം മുകളില്‍ പോയിരിക്ക്, ഞാന്‍ ഇവിടൊന്ന് തൂങ്ങിക്കിടക്കട്ടെ!
10. ജനിച്ച് ആറു മാസം കഴിഞ്ഞ കന്നുക്കുട്ടിയെ എന്തു വിളക്കും? ഏഴു മാസം പ്രായമുള്ള കന്നുക്കുട്ടിയെന്ന്!
11. മത്സ്യങ്ങള്‍ക്ക് കരയില്‍ ജീവിക്കാന്‍ കഴിയാത്തത്? കരയില്‍ വെള്ളമില്ലാത്തതുകൊണ്ട്!
12. ഒരു പ്രേതം മറ്റൊരു പ്രേതത്തോട് - നീ മനുഷ്യരില്‍ വിശ്വസിക്കുന്നുണ്ടോ?
12. പറന്നുപോവുന്നതിനിടെ പക്ഷി മുട്ടയിട്ടെങ്കിലും താഴെ വീണില്ല. കാരണം? പക്ഷി അടിവസ്ത്രം ധരിച്ചിരുന്നു!
13. തവളയുടെ വായെവിടെ? നടുക്ക്!
14. ഏറ്റവും വലിയ ജില്ല? വോള്‍ട്ടേജില്ല!
15. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന് പിന്‍വാങ്ങാന്‍ കാരണം? ഇംഗ്ലണ്ടില്‍ പിന്‍ ഇല്ലായിരുന്നു.
16. വാസ്കോഡഗാമ കാപ്പാട് കാലുകുത്താന്‍ കാരണം? കൈ കുത്താന്‍ വയ്യാത്തതിനാല്‍!
17. മഴ പെയ്യുന്നതെങ്ങിനെ? ചറപറ ചറപറ!
18. ഏറ്റവും കൂടുതല്‍ ചെക്ക് കൊടുക്കുന്ന ഇന്ത്യാക്കാരന്‍? വിശ്വനാഥന്‍ ആനന്ദ്!
19. വക്കീലന്മാര്‍ രാഷ്‌ട്രീയ നേതാക്കന്മാരാകുന്നത്? പട്ടിണി കിടന്ന് ചാവാതിരിക്കാന്‍!
20. ഒറ്റയ്ക്ക് സംഘഗാനം പാടിയ വ്യക്തി? രാവണന്‍!
21. ടെലിവിഷനില്‍ വാര്‍ത്തകള്‍ കഴിഞ്ഞാല്‍? നമസ്കാരം!
22. ആനയും ആപ്പിളും തമ്മിലുള്ള വ്യത്യാസം? ആന കറുത്തതാണ്!
23. ആനയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് എങ്ങനെ? ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുക, ആനയെ എടുത്തു വയ്ക്കുക, വാതില്‍ അടയ്ക്കുക!
24. കോഴി റോഡ് ക്രോസ് ചെയ്തുപോവുന്നത് എന്തിന്? അപ്പുറത്തെത്താന്‍!
25. പാടുകയും ആടുകയും ചെയ്യുന്ന മാന്‍? വാക്‌മാന്‍!
26. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഗ്രഹം? ആഗ്രഹം!
27. കേക്കില്‍ ആദ്യം ഇടേണ്ട വസ്തു? കത്തി!
28. അയ വെട്ടുന്ന മൃഗം? എലി!
29. അമേരിക്കന്‍ സമയം നമ്മുടെ സമയത്തേക്കാള്‍ പുറകിലായിരിക്കുന്നത്? കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത് താമസിച്ചായതുകൊണ്ട്!
30. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഇന്ത്യയില്‍ ആരംഭിച്ചത്? വന്‍തോതില്‍ ഈസ്റ്റ് ഉല്‍പാദിപ്പിക്കാന്‍!
31. പതിവായി കോടതിയില്‍ കയറിയിട്ടും നാണം തോന്നാത്തത്? ജഡ്ജിക്ക്!
32. അച്ഛന്‍ അധികം സംസാരിക്കാത്തതു കൊണ്ട് മാതൃഭാഷ എന്ന പ്രയോഗമുണ്ടായി!
33. ഭാര്യ ഊട്ടി മുമ്പു കണ്ടിട്ടുള്ളതു കൊണ്ട് ഞാനൊറ്റക്ക് ഹണിമൂണിന് പോയി.
34. കാന്‍വാസ് പെയിന്റ് തുടച്ച തുണി വിറ്റ് കാശാക്കുന്നയാള്‍ പോസ്റ്റ് മോഡേണ്‍ ആര്‍ട്ടിസ്റ്റ്!
35. രമ - പാത്രം കഴുകാന്‍ എന്താ ഉപയോഗിക്കുന്നേ? ഉമ - ഭര്‍ത്താവിനെ!
36. സമകാലിക സാഹിത്യം ഉണ്ടോ? കടയുടമ - പിന്നില്ലാതെ? സമകാലിക മലയാളം ഉണ്ട്!
37. സ്വപ്നം കാണുന്നവര്‍ക്കേ ഭാവിയുള്ളൂ. അപ്പോള്‍ പോയിക്കിടന്ന് ഉറങ്ങൂ!
38. 82.6 ശതമാനം സ്ഥിതിവിവര കണക്കുകളും ഭീമ അബദ്ധങ്ങളാണ്.
39. 35 നു ശേഷം കുട്ടികള്‍ ആവാമോ? 35 കുട്ടികള്‍ തന്നെ പോരേ?!
തറ...തറ...കൂതറ..!!
ഒരു ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന സാംസ്‌കാരിക നായകനോട് ഏതോ പുതിയ ഗ്രന്ഥത്തെക്കുറിച്ച് അഭിമുഖകാരന്‍ ചോദിക്കുന്നു. എങ്ങനെയുണ്ട് സാര്‍ പുസ്‌തകം? സാംസ്‌കാരികത്തിന്റെ മറുപടി. ''സംഗതി അടിപാളി''
അഭിമുഖം കണ്ട പലരും മൂക്കത്ത് വിരല്‍ വച്ചു. ശബ്‌ദതാരാവലിയിലെ പദസഞ്ചയത്തില്‍ നിന്നു പോലും തെരഞ്ഞെടുക്കപ്പെട്ട ആഢ്യപദങ്ങള്‍ മാത്രം പ്രയോഗിച്ച് ശീലിച്ച സാക്ഷാല്‍ സാംസ്‌കാരികമാണ് അടിപൊളിയെന്ന് ഉരുവിടുന്നത്. മലയാളിയുടെ പൊതുശീലങ്ങളില്‍ നിന്ന് അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും മാറിനില്‍ക്കാനാവില്ലെന്ന് വ്യംഗ്യം. വാസ്‌തവത്തില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളീയ സമൂഹത്തിലെ നിത്യജീവിതത്തില്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന വാക്കാണ് അടിപൊളി.എസ്.എം.എസ്.സന്ദേശങ്ങള്‍ അടക്കം ഇതിന് തെളിവാകുന്നു.സമുഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും അടിപൊളിയുടെ വക്‌താക്കളായി മാറുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വാക്കിന്റെ ശരിയായ അര്‍ത്ഥമെന്നോ ഏത് സാഹചര്യത്തിലാണ് ഉപയോഗിക്കേണ്ടതെന്നതോ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
''അളിയാ ഇന്നലത്തെ പാര്‍ട്ടി അടിപൊളി''എന്ന് പറഞ്ഞാല്‍ തലേന്നത്തെ ഡിന്നര്‍ നന്നായി,ഗംഭീരമായി അഥവാ ഉഗ്രനായിരുന്നെന്ന് വ്യാഖ്യാനിക്കാം. ''ഞായറാഴ്‌ച നമുക്ക് ഒന്ന് അടിച്ചൂപൊളിക്കണം''എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഞായറാഴ്‌ച ആഘോഷിക്കണമെന്നാണ്.അപ്പോള്‍ സാന്ദര്‍ഭികമായി അടിപൊളിയുടെ അര്‍ത്ഥം മാറിക്കൊണ്ടേയിരിക്കുന്നു. കൃത്യമായ ധാരണയോടെ നിര്‍മ്മിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്‌ത വാക്കല്ലാത്തതു കൊണ്ടാണ് ഇത് സംഭവിച്ചത്.
ഇതൊക്കെയാണെങ്കിലും അടിപൊളിയുടെ ഉത്ഭവത്തെക്കുറിച്ച് അവ്യക്‌തതകള്‍ നിലനില്‍ക്കുന്നു.ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത് ആരാണെന്നോ ഏത് നാട്ടിലാണെന്നോ ആര്‍ക്കും അറിയില്ല. ഇന്ന് അഛനും മക്കളും ഉള്‍പ്പെടുന്ന കുടുംബസദസുകളില്‍ പോലും പരസ്യമായി 'അടിച്ചുപൊളി' എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.യഥാര്‍ത്ഥത്തില്‍ സഭ്യേതരമായ ഒരു വ്യംഗ്യാര്‍ത്ഥം കൂടി ഇതിനുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല.
തറ...തറ...കൂതറ..!
തറ എന്ന വാക്കിന് നിലം എന്നാണ് സാമാന്യഗതിയില്‍ പ്രചാരത്തിലുള്ള അര്‍ത്ഥം. 'അവന്‍ ആള് തറയാണ്' എന്നു പറഞ്ഞാല്‍ വളരെ താഴ്‌ന്ന നിലവാരം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലും സാധാരണ സംസാരത്തില്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ നാലു പടി കൂടി കടന്ന് തറയെ കൂതറയാക്കിയിരിക്കുകയാണ് പുതിയ തലമുറയും ചില സിനിമാക്കാരും ചേര്‍ന്ന്. കൂതറയെന്നാല്‍ മാക്‌സിമം അഥവാ പരമാവധി തറയെന്ന് വിവക്ഷ. മ്മൂട്ടി നായകനായി വന്‍ ഹിറ്റായ 'രാജമാണിക്യം' സിനിമയിലൂടെ നടന്‍ സുരാജ് വെഞ്ഞാറമ്മൂടാണ് ഈ പ്രയോഗത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത്.
ഇപ്പോള്‍ പുതിയ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം മുതല്‍ പല പ്രായക്കാരായ മലയാളികള്‍ ഒന്നടങ്കം 'കൂതറ'യെ സ്‌നേഹപുര്‍വം ഏറ്റെടുത്തിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പിന്‍ബലം സിദ്ധിച്ചവര്‍ പോലും യാതൊരു ഉളുപ്പും കൂസലുമില്ലാതെ പരസ്യമായി കൂതറ എന്ന് ഉരുവിടുന്നു.കൂതറയ്‌ക്ക് പുതിയ വ്യാഖ്യാനഭേദം ചമയ്‌ക്കുന്ന ഭാവനാശാലികള്‍ക്കും പഞ്ഞമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന ഒരു നടന്‍ ഒരു സുഹൃത്‌് സദസില്‍ നടത്തിയ പരാമര്‍ശം നോക്കാം.
''എന്ത് ചെയ്യാനാ ആശാനേ ആ കൂതറച്ചി പ്രേമമാണെന്നും പറഞ്ഞ് എന്റെ പിന്നാലെ നടക്കുകാ...'' ഇവിടെ കൂതറച്ചിക്ക് വൃത്തികെട്ടവള്‍ ,പിഴച്ചപെണ്ണ്, സ്വഭാവശുദ്ധിയില്ലാത്തവള്‍ എന്നെല്ലാം അര്‍ത്ഥം. പുതിയ പടങ്ങള്‍ റിലീസാവുമ്പോള്‍ സൃഹൃത്തുക്കള്‍ തമ്മിലുള്ള അന്വേഷണത്തിലും കടന്നു വരും കൂതറ.
''എങ്ങനെയുണ്ട് പടം?''
''കൂതറ''ആ സിനിമയുടെ ഗതി അധോഗതിയെന്ന് സാരം.
ഇടിവെട്ട്
അടിപൊളിയുടെ ട്വിന്‍ ബ്രദര്‍ അഥവാ ഇരട്ട സഹോദരനും കുറെനാള്‍ മുന്‍പ് കളത്തിലിറങ്ങി.അവന്‍ താന്‍ 'ഇടിവെട്ട്' .കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം കൂട്ടുകാരനുമായി പങ്ക് വയ്‌ക്കുന്നത് ഇങ്ങനെ. ''അളിയാ കാലത്തെ ഞാന്‍ വരുമ്പോള്‍ ആ സ്‌റ്റാച്യൂവിന് മുന്നിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്നു ഒരു ഇടിവെട്ട് സാധനം'' അതിഭയങ്കരം, ഗംഭീരം തുടങ്ങിയ മാന്യമായ പദങ്ങളുടെ സമാനാര്‍ത്ഥത്തിലാണ് ഇത്തരം വികൃതപദങ്ങള്‍ എടുത്ത് ഇക്കൂട്ടര്‍ 'അലക്കു' ന്നത്.
അലക്കി
തട്ടി, കാച്ചി തുടങ്ങിയ അത്ര സുഖകരമല്ലാത്ത പ്രയോഗങ്ങളുടെ പിന്‍തുടര്‍ച്ചക്കാരനാണ് 'അലക്ക്'.ഉദാഹരണത്തിന് രണ്ട് സഹപാഠികള്‍ തമ്മില്‍ സംസാരിക്കുന്നു.
''എക്‌സാം എപ്പടി''
''ടഫായിരുന്നളിയാ. ഞാന്‍ പിന്നെ അടുത്തിരുന്നവന്റെ ആന്‍സര്‍ പേപ്പറ് നോക്കി വച്ച് അലക്കി''
വച്ചു കാച്ചി, ട്ടിക്കൊടുത്തു എന്ന് പറഞ്ഞാലും സമാനാര്‍ത്ഥം തന്നെ.അലക്ക് പുതിയ പരിഷ്‌കാരമാണ്. സര്‍ഫ് എക്‌സലും വിംബാറുമില്ലാത്ത അലക്കാണെന്ന് മാത്രം.
കോടാലിയും കെട്ടിയെടുപ്പും
ഇനി വേറെ രണ്ട് സുഹൃത്തുക്കളുടെ കിഞ്ചന വര്‍ത്തമാനം ഇതാ...
''പുതിയ കെമിസ്‌ട്രി സാറ് എങ്ങനുണ്ട്''
''അതൊരു കോടാലിയാ മച്ചാ''
പ്രശ്‌നക്കാരന്‍, കുഴപ്പക്കാരന്‍ എന്നൊക്കെയാണ് കോടാലിക്കൈ കൊണ്ടുദ്ദേശിക്കുന്നത്.
വ്യക്‌തികളെക്കുറിച്ച് മാത്രമല്ല ജീവിതാവസ്‌ഥകളെയും കോടാലി എന്ന്‌് വിശേഷിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.ഉദാഹരണത്തിന് രണ്ട് സുഹൃത്തുക്കളുടെ സംഭാഷണം തന്നെയെടുക്കാം.
''എങ്ങനെയുണ്ട് പുതിയ ജോലി?''
''ഭയങ്കര കോടാലിയാ. പഴയ കമ്പനി തന്നെയായിരുന്നു ഭേദം''
സമീപകാലത്ത് ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പോലും കോടാലി പ്രയോഗം കടന്നു വന്നു. ചുരുക്കത്തില്‍ അച്ചടി ഭാഷയായി പോലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അന്തസും ആഭിജാത്യവും കൈവരിച്ചു തുടങ്ങിയിരിക്കുന്നു നമ്മുടെ 'കോടാലി'. ഒട്ടേറെ ബഹുമതികള്‍ വാരിക്കൂട്ടിയ മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകന്‍ ദൈനംദിന ജീവിതത്തില്‍ സ്‌ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് കോടാലി. അപ്പോള്‍ വളരെ സാധാരണക്കാര്‍ മാത്രമല്ല വിവരവും വിദ്യാഭ്യാസവും ഉള്ള പൊതുസമൂഹം ആദരവോടെ പരിഗണിക്കുന്നവര്‍ കൂടി ഇത്തരം വാക്കുകളുടെ ആരാധകരായി മാറിയിരിക്കുന്നു. പത്രത്തില്‍ പുതുതായി ജോയിന്‍ ചെയ്‌ത സഹപ്രവര്‍ത്തകനെക്കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ കമന്റ ് ശ്രദ്ധിക്കാം.
''എന്താ സാറേ മുഖത്തൊരു തെളിച്ചമില്ലല്ലോ?''
''എങ്ങനെ തെളിയാനാ പുതിയൊരു കോടാലി കെട്ടിയെടുത്തിരിക്കുകയല്ലേ'' കെട്ടിയെടുക്കുക എന്ന വാക്കും ഈ തരത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞ നെഗറ്റിവ് പ്രയോഗമാണ്. ഭാഷയില്‍ ആ വാക്ക് മരണവുമായി ബന്ധപ്പെടുത്തിയാണ് മുന്‍പ് പറയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഒരാളുടെ ആഗമനത്തെ സൂചിപ്പിക്കുന്ന വാക്കായി അവന്‍ മാറി. അതായത് പലഹാരം വാങ്ങാനായി ബേക്കറിയിലേക്ക് ധൃതിവച്ചോടുന്നയാളോട് നാട്ടുകാരന്റെ കുശലം.
''എങ്ങോട്ടാ നൂറേല്‍ കൊളുത്തുന്നത്?''
''കാലത്തെ ഒരു മാരണം കെട്ടിയെടുത്തിട്ടുണ്ട്''
വീട്ടില്‍ വിരുന്നു വന്ന അത്ര പഥ്യമല്ലാത്ത അതിഥിയെക്കുറിച്ചാണ് സൂചന.
'നൂറേല്‍ കൊളുത്തുക' എന്ന വാക്കും ഈ തരത്തില്‍ പുതിയ ഇറക്കുമതിയാണ്. വളരെ വേഗതയില്‍ പോകുന്നത് എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. നൂറുകിലോമീറ്ററാണല്ലോ വാഹനങ്ങളുടെ പരമാവധി സ്‌പീഡ്. അത് മുന്നില്‍ നിര്‍ത്തിയാവാം ഈ പ്രയോഗം ഉയിര്‍കൊണ്ടത്.
അവശ്യവസ്‌തു വാങ്ങാന്‍ തയ്യാറായി വന്ന ഉപഭോക്‌താവിനോട് ഉടമ.
''പറഞ്ഞ കാശ് കൊണ്ടു വന്നിട്ടുണ്ടോ''
''കാശ് ശരിയായിട്ടില്ല''
ഉടമയുടെ മറുപടി- ''എന്നാ കുഞ്ഞ് വിട്ടുപൊയ്‌ക്കോ.റെഡി ക്യാഷും കൊണ്ട് ആളുകള്‍ ഇവിടെ ക്യൂ നില്‍ക്കുമ്പഴാ അവന്റെയൊരു കടം പറച്ചില്''
'സ്‌ഥലം കാലിയാക്കിക്കോ' 'വേഗം സ്‌ഥലംവിട്ടോ' എന്നിങ്ങനെ പഴയ നാടന്‍ പ്രയോഗങ്ങള്‍ക്ക്‌് സമാനമായി പുതിയ തലമുറയുടെ സൃഷ്‌ടിയാണ് 'വിട്ടുപൊയ്‌ക്കോ'
അളിയനും മച്ചാനും
'അളിയാ' 'മച്ചാ' തുടങ്ങിയ വാക്കുകളും സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്‌പര സ്‌നേഹത്തിന്റെ പാരമ്യതയിലുള്ള വെറുംവാക്കുകള്‍ മാത്രം.അല്ലാതെ വിളിക്കുന്നവന്റെ പെങ്ങളെ മറ്റവന്‍ കല്യാണം കഴിക്കുകയോ ആ വഴി ഒരു ആലോചന പോലുമോ ഉണ്ടാവില്ല.സ്വന്തം പെങ്ങളെ കുറെക്കൂടി നിലവാരമുള്ള മച്ചാന്‍മാര്‍ക്ക് കെട്ടിച്ചുകൊടുക്കാനേ കുടുംബസ്‌നേഹമുള്ള ഏതൊരു ആങ്ങളയും ആഗ്രഹിക്കൂ.
വെടിക്കെട്ടും ചെത്തും
അടിപൊളിയുടെയും ഇടിവെട്ടിന്റെയും മച്ചാനാണ് വെടിക്കെട്ട്.ഭയങ്കരം,ഗംഭീരം,ഉഗ്രന്‍ എന്നൊക്കെത്തന്നെ അര്‍ത്ഥം.ഇവന്‍മാരുടെ ഗ്രാന്‍ഡ്‌ഫാദറായ ചെത്തിന് ഇന്ന് വലിയ ഡിമാന്‍ഡില്ല. പ്രായാധിക്യത്താല്‍ കാലഹരണപ്പെട്ട അവസ്‌ഥയിലാണ് ഇന്ന് ചെത്ത്.
അവന്‍ ആള് ചെത്താ...എന്നൊക്കെ പറഞ്ഞാല്‍ ഒരു കാലത്ത് സ്‌റ്റൈലിഷ് എന്ന് കരുതിയിരുന്നു.നല്ല ചെത്ത് പയ്യന്‍ എന്നൊക്കെ് അന്ന് വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നു.
''കാലത്തെ ചെത്തി നടക്കുകാണല്ലേ'' എന്നൊക്കെ കുശലം ചോദിച്ചിരുന്ന കാലം പോയി. ഒരു കാലത്ത് സുപ്പര്‍സ്‌റ്റാറായിരുന്ന ചെത്തിന് അടിപൊളി എന്ന മെഗാസ്‌റ്റാര്‍ വന്നതോടെയാണ് തട്ടുകേട് സംഭവിച്ചത്.എന്നിരുന്നാലും മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യം ചെത്തിന് കൈവന്നു.ജോഷിയുടെ മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഗാനം കേള്‍ക്കാം.
''ബാഗി പാന്റ്‌സും ജീന്‍സുമണിഞ്ഞ് ബൈക്കില്‍ ചെത്തി നടക്കാം.ഹണ്‍ഡ്രഡ് സീസീ ബൈക്കും അതിലൊരു പുജാബട്ടും വേണം.''- സിനിമാഗാനം വഴി ചരിത്രത്തിലും സ്‌ഥാനം പിടിച്ചു ചെത്ത് മാഹാത്മ്യം.
കലക്കന്‍
കലക്കി, കലക്കന്‍, കലക്കി കപ്പയിട്ടു തുടങ്ങിയ വാക്കുകളും കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നിഘണ്ടുവിലില്ലാത്ത വാക്കുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവനെയും അവഗണിക്കാന്‍ സാധിക്കില്ല.'കലക്കി' എന്ന വാക്ക് മലയാള ഭാഷയുമായി ലേശം ബന്ധമുള്ളതാണ്. 'അവന്‍ ആ പെങ്കൊച്ചിന്റെ കല്യാണം കലക്കി' അഥവാ എതിര്‍പാര്‍ട്ടിക്കാര്‍ യോഗം കലക്കി എന്ന് പറഞ്ഞാല്‍ തകര്‍ത്തു ,നശിപ്പിച്ചു എന്നിങ്ങനെ സംഗതി വിപരീതാര്‍ത്ഥത്തിലാണ്.എന്നാല്‍ ഇവിടെ കലക്കി ക്ക് നന്നായി, ഭംഗിയായി എന്നൊക്കെയാണ് അര്‍ത്ഥം.കലക്കി കപ്പയിട്ടു എന്നതിലെ കപ്പ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അതിന്റെ സൃഷ്‌ടി കര്‍ത്താവിന് മാത്രമേ പറയാന്‍ കഴിയൂ.അങ്ങേയറ്റം നന്നായി എന്നോ മറ്റോ ആവാം .
ചളുക്ക്
ചളുക്ക് എന്നാല്‍ ചളുങ്ങിയ വസ്‌തു എന്നോ മറ്റോ ആണ് സൂചന.എന്നാല്‍ കോളജ് കാമ്പസില്‍ സംഗതി വേറെയാണ്.തന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ചെറുപ്പക്കാരനെക്കുറിച്ച് പെണ്‍കുട്ടി സ്വന്തം കൂട്ടുകാരിയോട് നടത്തുന്ന അഭിപ്രായ പ്രകടനമാണ്.
''അയ്യടാ പ്രേമിക്കാന്‍ പറ്റിയ ഒരു ചളുക്ക്''
ആള്,സംഗതി,സാധനം എന്നിങ്ങനെ അര്‍ത്ഥം പറയാമെങ്കിലും അനിഷ്‌ടസൂചകമായ ഒരു പ്രയോഗമാണിത്.
കണാകുണായും ക്‌ണാപ്പും
''ചുമ്മാ ഒരു മാതിരി കണാ കുണാ വര്‍ത്തമാനം പറയരുത്''
പലപ്പോഴും നമ്മള്‍ കേട്ടു ശീലിച്ച പ്രയോഗമാണിത്.അര്‍ത്ഥശൂന്യമായ അഥവാ അപ്രസക്‌തമായ വര്‍ത്തമാനം പറയരുത് എന്നാവാം ഉദ്ദേശിക്കുന്നത്. എന്നാല്‍ പ്രഥമ ശ്രവണമാത്രയില്‍ അസ്വാരസ്യം ദ്യോതിപ്പിക്കുന്ന വാക്കാണിത്.ഒഴിഞ്ഞുമാറി രക്ഷപ്പെടുന്ന വിധത്തില്‍ വ്യക്‌തതയില്ലാത്ത മറുപടിക്കാണ് പലരും കണാകുണാ എന്ന് ഉപയോഗിക്കുന്നത്.ഇവിടെയും സഭ്യേതരമായ ഒരു പ്രയോഗത്തിന്റെ ലാഞ്‌ജന കാണാം.
സമാനദുരന്തം പതിയിരിക്കുന്ന മറ്റൊരു പ്രയോഗമാണ് 'ക്‌ണാപ്പ്'
''ആശാനേ ഒരു മാതിരി ക്‌ണാപ്പ് വര്‍ത്തമാനം പറയരുത്''
ക്‌ണാപ്പിന് ഇവിടെ ശരിയല്ലാത്ത എന്നാവാം അര്‍ത്ഥം.നാടന്‍ വര്‍ത്തമാനത്തില്‍ വരുന്ന നിര്‍ദ്ദോഷമായ ഒരു പ്രയോഗം എന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും അസുഖകരമായ എന്തോ ഒന്ന് ക്‌ണാപ്പിലുമുണ്ട്.
ഒരു മാതിരി പന്തിയല്ലാതെ സംസാരിക്കുന്നവരെ ഉദ്ദേശിച്ച്-
''അവന്റെയൊരു കണസാ കുണസാ വര്‍ത്താനം കേട്ടാല്‍ ദേഷ്യം വരും''
എന്നൊരു പറച്ചിലുണ്ട്.
കുട്ടകളി
അവര് തമ്മില്‍ പിണക്കമൊന്നുമില്ല.ചുമ്മാ മനുഷ്യരെ പറ്റിക്കാനുള്ള കുട്ടകളിയാണെന്നേ''
നാടന്‍കളികളുടെ പട്ടികയിലൊന്നും പെടാത്ത ഈ 'കുട്ടകളി'യുടെ അര്‍ത്ഥം തേടി തല പുകയണ്ട.അഡ്‌ജസ്‌റ്റമെന്റ്, ഒത്തുകളി, ഉരുണ്ടുകളി എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. അവര് വാണിയനും വാണിയത്തിയും കളിക്കുകയാ.. എന്ന് സമാനാര്‍ത്ഥം വരുന്ന ഒരു നാടന്‍ പ്രയോഗം തന്നെയുണ്ട്. ഈ പറഞ്ഞ സാമാന്യം തെറ്റില്ലാത്ത പ്രയോഗങ്ങള്‍ നിലനില്‍ക്കുമ്പോഴും ലേശം എരിവും പുളിയും തോന്നിക്കുന്ന 'കുട്ടകളി'യിലാണ് ആളുകള്‍ക്ക് കൗതുകം.
തെറിപ്പിക്കും..?
''മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിക്കും''
ജോലി കളയും എന്ന മാന്യമായ പ്രയോഗമാണ് ഇവിടെ തെറിപ്പിക്കലായി രൂപാന്തരപ്പെടുന്നത്.തൊണ്ണൂറുകളില്‍ കേരളത്തില്‍ ഒരിടത്തും കേട്ടുശീലിച്ചിട്ടില്ലാത്ത ഈ വാക്ക് പെട്ടെന്ന് ഒരു നാള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.ഇക്കാര്യത്തില്‍ സിനിമകളുടെ സംഭാവന വളരെ വലുതാണ്.ഈ തരത്തില്‍ ഉയര്‍ന്നു വരുന്ന പല വാക്കുകള്‍ക്കും ജനപ്രീതി ലഭിക്കാന്‍ സിനിമകള്‍ കാരണമാവുന്നുണ്ട്.
വെടിച്ചില്ല് തന്നെ ഏറ്റവും വലിയ ഉദാഹരണം.ഗംഭീരം,ഭേഷ്,ഉഗ്രന്‍ എന്നിവയുടെ സമാനാര്‍ത്ഥമാണ് വെടിച്ചില്ലിനും. എന്നാല്‍ ആരാലും അറിയപ്പെടാതെ കിടന്ന വെടിച്ചില്ലിനെ ഇത്രയും പ്രശസ്‌തമാക്കിയത് നിസാര വ്യക്‌തികളല്ല. ഇടിവെട്ട്,വെടിച്ചില്ല് ഷോട്ടുകള്‍ എടുക്കുന്നതില്‍ വിഖ്യാതനായ ഒരു ചലച്ചിത്രസംവിധായകനാണ് തന്റെ ഒരു സിനിമയുടെ പരസ്യ വാചകമായി ഈ പദങ്ങള്‍ വെണ്ടയ്‌ക്ക വലിപ്പത്തില്‍ പോസ്‌റ്ററുകളില്‍ ചേര്‍ത്തത്. ക്രമേണ കേരളത്തില്‍ അങ്ങോളമിങ്ങോളം ആ വാക്ക് നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങി.
തരികിട
''അവന്‍ ആള് പിശകാ'' പണ്ട് മുതലേ പ്രചാരത്തിലിരുന്ന പ്രയോഗമാണിത്.ആ വ്യക്‌തി ശരിയല്ലെന്ന് അര്‍ത്ഥം.പുതിയ തലമുറയുടെ കണ്ടെത്തലായ 'തരികിട'യ്‌ക്ക് കുറെക്കൂടി വ്യാപകമായ അര്‍ത്ഥമുണ്ട്.അവന്‍ ആള് തരികിടയാണെന്ന് പറഞ്ഞാല്‍ ആള് വെറും കുഴപ്പക്കാരനെന്ന് മാത്രമല്ല എല്ലാത്തരത്തിലും പ്രശ്‌നകാരിയായ ഒരു ഫ്രാഡാണെന്ന് വ്യംഗ്യം.ഉരുണ്ടുകളിക്കുന്നവരെക്കുറിച്ച് അവന്‍ ഒരു മാതിരി ''തക്കടതരികിട' വര്‍ത്താനമാ പറയുന്നത് എന്നൊരു ചൊല്ലുണ്ട്.ഇവിടത്തെ തരികിട താരതമ്യേന നിര്‍ദ്ദോഷിയാണ്.അങ്ങനെ കേവലം തരികിടയ്‌ക്ക് തന്നെ സാന്ദര്‍ഭികമായി എന്തെല്ലാം അര്‍ത്ഥഭേദങ്ങള്‍.
ഉഡായിപ്പ്
ഈ ജനുസില്‍ 2000 ആണ്ടിലെ സൂപ്പര്‍ഹിറ്റ് നമ്പരാണ് സര്‍വ്വശ്രീ.ഉഡായിപ്പ്. ഏതെങ്കിലും ഒരു ഐപ്പിന്റെ ഇരട്ടസഹോദരനല്ല ഈ 'ഉഡായിപ്പ്'.പിന്നെയോ? തട്ടിപ്പും വെട്ടിപ്പും തരികിടയും കറക്കുകമ്പനിയും അങ്ങനെ സര്‍വ്വത്ര കുഴപ്പക്കാരായ വ്യക്‌തികള്‍ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഭിനവ എഴുത്തഛന്‍മാര്‍ കനിഞ്ഞരുളിയ ബഹുമതിയാണ് സാക്ഷാല്‍ 'ഉഡായിപ്പ്'
ഇന്ന് പ്രൊഫഷനല്‍ബിരുദധാരികള്‍ അടക്കമുള്ളവര്‍ ദൈനംദിന ജീവിതത്തില്‍ ഒരു ഉളുപ്പും കൂടാതെ എടുത്ത് പ്രയോഗിക്കുകയാണ് ഇവനെ.
''അവന്‍ ആള് ഉഡായിപ്പാണ് കേട്ടോ'' ''അണ്ണാ ഒരുമാതിരി ഉഡായിപ്പ് വര്‍ത്താനം പറയരുത് ''എന്നൊക്കെ 'അടിച്ചുവിടുന്ന' വരുണ്ട്.പറയുക എന്ന അര്‍ത്ഥത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന നമ്പരാണ് തട്ടി വിടുക,അടിച്ചുവിടുക,ഇവയൊക്കെ.
''ഞങ്ങളവനെയൊന്ന് വാരി'' എന്ന് പറഞ്ഞാല്‍ കളിയാക്കി എന്നാണ്.''കെമിസ്‌ട്രി മിസിനെ കറക്കി കയ്യിലെടുത്തു'' എന്നാല്‍ സോപ്പിട്ടു എന്ന് തന്നെ. വശത്താക്കി അഥവാ പ്രീതിപ്പെടുത്തി തുടങ്ങിയവയ്‌ക്ക് തൊണ്ണൂറുകളില്‍ കൈവന്ന പുതിയ വാക്കാണ് സോപ്പിടുക.
ചരക്കും ഉരുപ്പടിയും
റോഡിലൂടെ നടന്നു പോകുന്ന സുന്ദരിയായ പെണ്‍കുട്ടിയെ നോക്കി ''നല്ലുഗ്രന്‍ ചരക്ക്'' എന്ന് പറഞ്ഞിരുന്ന കാലം പോയി.ആ വാക്ക് തന്നെ ഔട്ട്‌ഡേറ്റഡായപ്പോള്‍ പകരം വന്ന മാന്യനാണ് 'ഉരുപ്പടി'. സാധാരണഗതിയില്‍ സ്വര്‍ണ്ണം പോലെ വിലയേറിയ വസ്‌തുക്കള്‍ക്ക് നല്‍കിയിരുന്ന വിശേഷണം തരുണീമണികള്‍ക്ക് നല്‍കി സ്‌ത്രീത്വത്തെ ആദരിച്ചതായി പുരുഷകേസരികള്‍ ന്യായീകരിച്ചേക്കാം.എന്നിരുന്നാലും നല്ലതല്ലാത്ത ഒരു പ്രയോഗം തന്നെയാണ് ഇതും.
''ആശാനേ ദേ ഒരു കിണ്ണന്‍ ഉരുപ്പടി ഇതിലെ പോയി''എന്ന് പറയുന്നതിലെ സൗന്ദരാസ്വാദനം ഒരു പരിധി വരെ അശ്‌ളീലദ്യോതകമാണ്.ചരക്ക്,ഉരുപ്പടി എന്ന പോലെ സാധനം എന്നും പെണ്‍കുട്ടികളെ വിശേഷിപ്പിക്കുന്നവരുണ്ട്.സ്‌ത്രീത്വത്തോടുള്ള അനാദരവായി ഇത് കാണുന്ന സ്‌ത്രീകളുമുണ്ട്.
''ആ പോകുന്ന സാധനം കൊള്ളാം'' എന്ന് ഒരു പെണ്‍കുട്ടിയെ നോക്കി പറയുന്നവന്‍ തീര്‍ച്ചയായും സ്‌ത്രീയെ ഒരു ഉപഭോഗ വസ്‌തുവായാണ് കാണുന്നത്. എന്നാല്‍ ചെറുപ്പത്തിന്റെ നിര്‍ദ്ദോഷമായ കമന്റുകളായി ഇതിനെ കാണുന്നവരുമുണ്ട്.
ലൊട്ടുലൊടുക്കും ആപ്പയൂപ്പയും
സാമൂഹ്യമാന്യതയോ മൂല്യമോ ഇല്ലാത്ത അനാദരണീയരായ വ്യക്‌തികളെ വിശേഷിപ്പിക്കുന്ന വാക്കാണിത്.
''കണ്ട ആപ്പയൂപ്പയോടൊന്നും ഞാന്‍ സംസാരിക്കാറില്ല'' എന്ന് ഒരാള്‍ പറഞ്ഞാല്‍ പറയുന്നയാള്‍ ഉന്നതസ്‌ഥാനീയനും അയാള്‍ ആപ്പയൂപ്പയായി കാണുന്നവര്‍ അയാളുടെ സോഷ്യല്‍സ്‌റ്റാറ്റസിന് തീര്‍ത്തും യോജിക്കാത്ത അധമനുമാണെന്ന് നാം മനസിലാക്കി കൊള്ളണം. പുതിയ വീട്ടിലേക്ക് മാറി താമസിക്കാന്‍ ഒരുങ്ങുന്നയാള്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് അടുത്ത രംഗം.
''എടോ ആ വില കൂടിയ സാധനങ്ങള്‍ മാത്രം ലോറിയില്‍ കയറ്റിയാല്‍ മതി.ബാക്കി ലൊട്ടുലൊടുക്ക് എല്ലാം വല്ല പെട്ടി ആട്ടോയിലും കയറ്റാം'' താരമമ്യേന വില കുറഞ്ഞ സാധനങ്ങളെയാണ് അത്ര പ്രാധാന്യമില്ലാത്ത, പ്രസക്‌തമല്ലാത്ത എന്ന അര്‍ത്ഥത്തില്‍ ടിയാന്‍ ലൊട്ടുലൊടുക്ക് എന്നു വിശേഷിപ്പിച്ചത്.
ഇടുക്ക് വഴികള്‍ക്ക് 'ഗുഡുസ്'' എന്നും വണ്ണക്കൂടുതലുളളവരെ 'ഗുണ്ടുമണി'യെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് ഭാഷയുടെ ഭാഗമായിത്തന്നെ മലയാളി അംഗീകരിച്ചു കഴിഞ്ഞു.
'പാര വയ്‌പ്പ്' ഈ തരത്തില്‍ സുസമ്മതനായ വാക്കാണ്.പാര കുറെക്കൂടി അപ്‌ഡേറ്റ് ചെയ്‌തപ്പോള്‍ 'തിരി' ആയി.''അവന്‍ തിരി വച്ചിട്ടാണെന്നേ എന്റെ പണി പോയത്'' എന്ന് പറഞ്ഞാല്‍ അയാള്‍ പാര പണിത് ടിയാന്റെ ജോലി കളഞ്ഞു എന്ന് അര്‍ത്ഥം.
''അറിഞ്ഞോ ഇരുപത്തയ്യായിരം രൂപയാ അവന് സ്‌റ്റാര്‍ട്ടിംഗ് സാലറി''
''ഇരുപത്തയ്യായിരം തൂമ്പാ..അവന്‍ ചുമ്മാ കാച്ചുന്നതാ..''ഇവിടെ കാച്ചുക എന്നാല്‍ പപ്പടം കാച്ചലല്ല.നുണ പറയുകയാണ്, സത്യവിരുദ്ധമാണ് എന്നൊക്കെ അര്‍ത്ഥം.
പലപ്പോഴും മികച്ച പദപ്രയോഗങ്ങളേക്കാള്‍ സാഹചര്യങ്ങളുടെ അഥവാ സന്ദര്‍ഭത്തിന്റെ തീവ്രത സംവേദനം ചെയ്യാന്‍ ഇത്തരം വാക്കുകള്‍ ഉപകരിക്കുന്നതായി കാണാം. എന്നിരുന്നാലും ഇത്തരം പ്രയോഗങ്ങള്‍ അഭിലഷണീയമായി പൊതുവെ കരുതപ്പെടുന്നില്ല.
''അവനൊരു മണുക്കൂസാണെന്നേ..''പലപ്പോഴും നാം കേള്‍ക്കാറുള്ള വാക്കാണ്‌്. ഇവിടെ മണുക്കൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തി കാര്യശേഷിയില്ലാത്ത ദുര്‍ബലനായ ഒരുവനാണെന്ന് സാരം. ക്‌ണാപ്പന്‍, മണുമണാപ്പന്‍ എന്നും ഇത്തരക്കാരെ വിശേഷിപ്പിച്ചു കേള്‍ക്കാറുണ്ട്.
''അവന്‍ വല്യ കൊണാണ്ട്രനല്ലേ'' എന്ന് പറഞ്ഞാല്‍ വലിയ പുള്ളിയല്ലേ എന്ന് സാരം.ഇത് പക്ഷേ ആദരവോടെയല്ല ലേശം പരിഹാസത്തോടെയാണ് ഉപയോ ഗിക്കുക.
''ഇന്നലത്തെ ക്രിക്കറ്റ് ടെസ്‌റ്റില്‍ ശ്രീകാന്ത് തകര്‍ത്തു കളഞ്ഞു'' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ശ്രീകാന്ത് ഗംഭീര പ്രകടനം കാഴ്‌ച വച്ചു എന്നാണ്. എന്നാല്‍ ഇതേ വാക്കിന് നശിപ്പിച്ചു എന്നാണ് ശരിയായ അര്‍ത്ഥം.
ചുരുക്കത്തില്‍ ഇത്തരം പുതിയ പദങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒരു ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങൂന്നതല്ല. ഇനിയൊരു കാലത്ത് ഇത്തരം വാക്കുകള്‍ക്ക് മാത്രമായി ഒരു നിഘണ്ടു നിലവില്‍ വന്നാലും അതിശയിക്കേണ്ടതില്ല.കാരണം ഇത്തരം 'ഉഡായിപ്പ്' വാക്കുകളുടെ ബാഹുല്യം അത്രയേറെയാണ്.
അവശേഷിപ്പുകള്‍..
ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല എയര്‍മെയിലായിരുന്നു. ഗ്രീഷ്മകാല നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങിത്തളര്‍ന്ന ശരീരം പതിവുപോലെ പിന്നെയും പിന്നെയും അബോധത്തിലേക്ക് നൂണ്ടു പോവാന്‍ നിര്‍ബ്ബന്ധിച്ചിട്ടും അതനുസരിക്കാതെ വന്നുമൂടുന്ന നിദ്രയെ തല കുടഞ്ഞെറിഞ്ഞ് അന്നും അയാള്‍ പെട്ടെന്ന് തന്നെ കട്ടിലില്‍ എഴുനേറ്റിരുന്നു. തലേന്ന് രാത്രി നേരമേറെ വൈകി തന്റെ തൂവിപ്പോയ ദൈന്യങ്ങള്‍ അരിച്ചെടുത്തും സ്നേഹമിടിപ്പുകളുടെ ശ്വാസവായു ഊതി നിറച്ചും എഴുതിയുണ്ടാക്കിയ നാലര പേജുള്ള ഒരു മനസ്സ് ആമിനയുടെ കൈകളിലേക്ക് യാത്രയാവാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന ചിന്ത എന്നെത്തെയുംപോലെ ജമാലിനെ പെട്ടെന്ന് ഉന്മേഷവാനാക്കി. തെല്ലിട, ഒരുങ്ങിവന്ന ഒരു കോട്ടുവായുടെ പൂര്‍ണ്ണ സാക്ഷാത്കാരത്തിനു പഴുതനുവദീച്ച് കട്ടിലിലുണ്ടായിരുന്ന തോര്‍ത്തുമുന്ടെടുത്ത് തലയില്‍ ചുറ്റി അയാള്‍ കുളിക്കാനൊരുങ്ങി.
പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെ തുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരു രാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കും ബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാം ഭാഗം പുതിയൊരു ജമാലിനെയാ ണ് എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ള കുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായി അയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ് അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍ തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടു റിയാലിന്റെ ബസ് യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നു ചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ് കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട് ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.
ഒരു മൊബൈല്‍ വിശേഷംകൂടി..
"ഹല്ലോ ജോസുകുട്ടിയല്ലേ?"
"അതേ"
"തിരുവല്ലേന്ന് സണ്ണിച്ചായനാടാ,,"
"...................."
"മനസ്സിലായില്ലേ?"
"..പിന്നേ അതെന്താ അങ്ങിനെപറഞ്ഞേ..."
"നീയെന്നാ ബസ്സിലാണോ?"
"അതേ.."
"എന്നാ പിന്നെ വിളിക്കാം"
"വേണ്ടാ...പറഞ്ഞോളൂ...അല്‍പ്പം തിരക്കുണ്ട് എന്നാലും സാരല്ല്യ"
"എന്തുണ്ടടാ വിശേഷങ്ങള്‍..പറഞ്ഞേ.."
"പ്രത്യേകിച്ച് ഒന്നുമില്ല"
"അപ്പനുമമ്മക്കും സുഖാല്ലേ.."
"അപ്പന്‍ എന്റെകൂടയാ...
അമ്മച്ചി സിസിലിയുടെ കൂടെയാ..അവളു രണ്ടാമത് പെറ്റുകിടക്കുന്നു."
"ങാ...സിസിലിയെ കണ്ടിട്ട് ഒരുപാടുകാലായി..അവള് ഗള്‍ഫിലാല്ലായിരുന്നോ?"
"അല്ലല്ല...അവള് നാട്ടീത്തന്നെയല്ലേ..സലീനയാണ് ഗള്‍ഫില്‍"
"സലീനയോ...എനിക്കങ്ങ് ഓര്‍ക്കണില്ലാ.."
"സണ്ണിച്ചായന്റെ വിശേഷം പറയൂ..."
"നീ ഇപ്പെ എന്തോക്കായാ പണി..പഴേ കച്ചോടൊക്കെയുണ്ടോ?"
"കച്ചോടോ...അല്‍പ്പം റബ്ബര്‍വെട്ടാനുണ്ട്..പിന്നെ ഇത്തിരി നെല്‍ കൃഷീണ്ട്.."
"നിനക്ക് കച്ചോടമെന്തൊ ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ്മ"
"അതെനിക്കല്ല..."
"പിള്ളേരൊക്കെയെന്തെടുക്കുന്നു?"
"മൂത്തവള് പ്ലസ്സ് വണ്‍ ചെറക്കന്‍ എട്ടിലും"
"നിനക്ക് രണ്ട് പെണ്ണായിരുന്നെന്നാ ഞാന്‍ കരുതിയത്"
"അത് കുഞ്ഞുമോനല്ലേ?"
"ഞാന്‍ വിളിച്ചതേ...അപ്പന്റെ നാല്‍പ്പതാണ് വരുന്ന ശനിയാഴ്ച..
നീ പെണ്ണിനേം പിള്ളേരേം കൂട്ടി വരണം.വന്ന് വിളിക്കാനോന്നും നേരമില്ല.
എല്ലാത്തിനും ഞാന്‍ തന്നെ വേണ്ടേ?"
"അപ്പന്‍ മരിച്ചത് ഞാന്‍ അറിഞ്ഞില്ല..കിടപ്പായിരുന്നോ?"
"അപ്പേ നീയും പെണ്ണുംകൂടിയല്ലേ ആശുപത്രിയില്‍ വന്നതും ..
പിന്നെ മരിച്ചപ്പോള്‍ അപ്പനുമമ്മച്ചിയുമായി വന്നതും"
".............................."
"തെറ്റാലിക്കലെ ജോസ് കുട്ടിയല്ലേ?'...
മര്‍ക്കോസുചേട്ടന്റെ മോന്‍,,,"
"അല്ലല്ല..ഞാന്‍ പ്ലാമടയിലെ തോമസ്സിന്റെ മകനാ...
ചേട്ടനുദ്ദേശിച്ച ആളല്ല..റോങ്ങ് നമ്പറാ."
"ഛേ ഇത് നേരത്തെ പറയ്ണ്ടേ..
എന്നാ അപ്പന്റെ നാല്‍പ്പതിന്നും വരണ്ടാ..ശരി"
"അതേ"
"തിരുവല്ലേന്ന് സണ്ണിച്ചായനാടാ,,"
"...................."
"മനസ്സിലായില്ലേ?"
"..പിന്നേ അതെന്താ അങ്ങിനെപറഞ്ഞേ..."
"നീയെന്നാ ബസ്സിലാണോ?"
"അതേ.."
"എന്നാ പിന്നെ വിളിക്കാം"
"വേണ്ടാ...പറഞ്ഞോളൂ...അല്‍പ്പം തിരക്കുണ്ട് എന്നാലും സാരല്ല്യ"
"എന്തുണ്ടടാ വിശേഷങ്ങള്‍..പറഞ്ഞേ.."
"പ്രത്യേകിച്ച് ഒന്നുമില്ല"
"അപ്പനുമമ്മക്കും സുഖാല്ലേ.."
"അപ്പന്‍ എന്റെകൂടയാ...
അമ്മച്ചി സിസിലിയുടെ കൂടെയാ..അവളു രണ്ടാമത് പെറ്റുകിടക്കുന്നു."
"ങാ...സിസിലിയെ കണ്ടിട്ട് ഒരുപാടുകാലായി..അവള് ഗള്‍ഫിലാല്ലായിരുന്നോ?"
"അല്ലല്ല...അവള് നാട്ടീത്തന്നെയല്ലേ..സലീനയാണ് ഗള്‍ഫില്‍"
"സലീനയോ...എനിക്കങ്ങ് ഓര്‍ക്കണില്ലാ.."
"സണ്ണിച്ചായന്റെ വിശേഷം പറയൂ..."
"നീ ഇപ്പെ എന്തോക്കായാ പണി..പഴേ കച്ചോടൊക്കെയുണ്ടോ?"
"കച്ചോടോ...അല്‍പ്പം റബ്ബര്‍വെട്ടാനുണ്ട്..പിന്നെ ഇത്തിരി നെല്‍ കൃഷീണ്ട്.."
"നിനക്ക് കച്ചോടമെന്തൊ ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ്മ"
"അതെനിക്കല്ല..."
"പിള്ളേരൊക്കെയെന്തെടുക്കുന്നു?"
"മൂത്തവള് പ്ലസ്സ് വണ്‍ ചെറക്കന്‍ എട്ടിലും"
"നിനക്ക് രണ്ട് പെണ്ണായിരുന്നെന്നാ ഞാന്‍ കരുതിയത്"
"അത് കുഞ്ഞുമോനല്ലേ?"
"ഞാന്‍ വിളിച്ചതേ...അപ്പന്റെ നാല്‍പ്പതാണ് വരുന്ന ശനിയാഴ്ച..
നീ പെണ്ണിനേം പിള്ളേരേം കൂട്ടി വരണം.വന്ന് വിളിക്കാനോന്നും നേരമില്ല.
എല്ലാത്തിനും ഞാന്‍ തന്നെ വേണ്ടേ?"
"അപ്പന്‍ മരിച്ചത് ഞാന്‍ അറിഞ്ഞില്ല..കിടപ്പായിരുന്നോ?"
"അപ്പേ നീയും പെണ്ണുംകൂടിയല്ലേ ആശുപത്രിയില്‍ വന്നതും ..
പിന്നെ മരിച്ചപ്പോള്‍ അപ്പനുമമ്മച്ചിയുമായി വന്നതും"
".............................."
"തെറ്റാലിക്കലെ ജോസ് കുട്ടിയല്ലേ?'...
മര്‍ക്കോസുചേട്ടന്റെ മോന്‍,,,"
"അല്ലല്ല..ഞാന്‍ പ്ലാമടയിലെ തോമസ്സിന്റെ മകനാ...
ചേട്ടനുദ്ദേശിച്ച ആളല്ല..റോങ്ങ് നമ്പറാ."
"ഛേ ഇത് നേരത്തെ പറയ്ണ്ടേ..
എന്നാ അപ്പന്റെ നാല്‍പ്പതിന്നും വരണ്ടാ..ശരി"
ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു!!!
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കി ലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം.
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.
തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.
എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...
അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.
എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.
ദൈവത്തിനു നന്ദി!
ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.
അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.
ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.
അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.
ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.
നമുക്ക് ആത്മഹത്യ ചെയ്യാം....?!!!
ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!
പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
എങ്ങനെ മരിക്കണം???
തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!
മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???
തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.
പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.
ഡും!!
ഞങ്ങളു മരിച്ചു.
പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.
ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.
ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.
ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.
ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.
പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.
രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.
ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.
പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.
എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.
എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....
എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.
പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!
നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!
പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.
എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.
തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.
എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...
അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.
എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.
ദൈവത്തിനു നന്ദി!
ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.
അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.
ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.
അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.
ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.
നമുക്ക് ആത്മഹത്യ ചെയ്യാം....?!!!
ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!
പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
എങ്ങനെ മരിക്കണം???
തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!
മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???
തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.
പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.
ഡും!!
ഞങ്ങളു മരിച്ചു.
പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.
ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.
ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.
ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.
ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.
പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.
രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.
ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.
പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.
എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.
എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....
എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.
പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!
നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!
പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.
എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!
Tuesday, October 26, 2010
ആഘോഷിക്കാം, ‘ട്വന്‍റി20’ക്കും രണ്ടാം ഭാഗം!
മലയാളസിനിമ ഇങ്ങനെയൊക്കെയാണ്. വിവാദങ്ങളും തമ്മില്‍ത്തല്ലും
ആരോപണപ്രത്യാരോപണങ്ങളും ഇടമുറിയാതെ നടക്കും. അതിനിടയിലും ഒരുമയുടെ സ്വരം
ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍.
അത്തരത്തിലൊന്നായിരുന്നു ‘ട്വന്‍റി20’ എന്ന സിനിമ. താരസംഘടനയായ
‘അമ്മ’യ്ക്കുവേണ്ടി ജനപ്രിയനായകന്‍ ദിലീപ് നിര്‍മ്മിച്ച സിനിമയില്‍
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്നു. ഈ സിനിമ മറ്റുഭാഷകളില്‍
റീമേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താരങ്ങളുടെ ‘ഈഗോ’ ക്ലാഷുകള്‍ കാരണം അവ
എങ്ങുമെത്താതെ പോയതും ചരിത്രം.
‘അമ്മ’യും ദിലീപും വീണ്ടും
ഒത്തുചേരുകയാണ്. അതേ, ട്വന്‍റി20യുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ
തിരക്കഥയുടെ വണ്‍ലൈന്‍ ഉദയ്‌കൃഷ്ണയും സിബി കെ തോമസും
തയ്യാറാക്കിക്കഴിഞ്ഞതായി ദിലീപ് അറിയിച്ചു. ജോഷി തന്നെ സിനിമ സംവിധാനം
ചെയ്യും.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, ജയറാം,
പൃഥ്വിരാജ് എന്നിവര്‍ നായകന്‍മാരാകും. ആദ്യഭാഗത്തില്‍ നിന്ന്
വ്യത്യസ്തമായി പൃഥ്വിരാജിനെ ഇത്തവണ നായകനിരയിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രധാന നായികമാര്‍ ഈ
ആറുപേര്‍ക്കും നായികമാരായി എത്തും.
ഇത്തവണയും കുറ്റാന്വേഷണവും
കോമഡിയും ആക്ഷനും ഉള്‍പ്പെടുത്തിയ ത്രില്ലടിപ്പിക്കുന്ന സിനിമയ്ക്ക്
തന്നെയാണ് സിബി - ഉദയന്‍ പേന ചലിപ്പിക്കുന്നത്. 2011ല്‍ തന്നെ സിനിമ റിലീസ്
ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുമായുള്ള കൂടിയാലോചന
ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കളക്ഷന്‍റെ ഒരു ഭാഗം ‘അമ്മ’യുടെ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഈ സിനിമയുടെ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സിബി - ഉദയന്‍ ടീം സംവിധായകരാകുന്ന
‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍’ എന്ന ചിത്രത്തിന്‍റെ ജോലികളും
നടക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍മാരാകുന്ന ആ സിനിമ
നിര്‍മ്മിക്കുന്നത് മമ്മൂട്ടിയാണ്. 2011 ഓണത്തിനാണ് അരക്കള്ളന്‍
മുക്കാല്‍കള്ളന്‍ റിലീസാകുന്നത്.
ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍.
അത്തരത്തിലൊന്നായിരുന്നു ‘ട്വന്‍റി20’ എന്ന സിനിമ. താരസംഘടനയായ
‘അമ്മ’യ്ക്കുവേണ്ടി ജനപ്രിയനായകന്‍ ദിലീപ് നിര്‍മ്മിച്ച സിനിമയില്‍
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്നു. ഈ സിനിമ മറ്റുഭാഷകളില്‍
റീമേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താരങ്ങളുടെ ‘ഈഗോ’ ക്ലാഷുകള്‍ കാരണം അവ
എങ്ങുമെത്താതെ പോയതും ചരിത്രം.
‘അമ്മ’യും ദിലീപും വീണ്ടും
ഒത്തുചേരുകയാണ്. അതേ, ട്വന്‍റി20യുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ
തിരക്കഥയുടെ വണ്‍ലൈന്‍ ഉദയ്‌കൃഷ്ണയും സിബി കെ തോമസും
തയ്യാറാക്കിക്കഴിഞ്ഞതായി ദിലീപ് അറിയിച്ചു. ജോഷി തന്നെ സിനിമ സംവിധാനം
ചെയ്യും.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, ജയറാം,
പൃഥ്വിരാജ് എന്നിവര്‍ നായകന്‍മാരാകും. ആദ്യഭാഗത്തില്‍ നിന്ന്
വ്യത്യസ്തമായി പൃഥ്വിരാജിനെ ഇത്തവണ നായകനിരയിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രധാന നായികമാര്‍ ഈ
ആറുപേര്‍ക്കും നായികമാരായി എത്തും.
ഇത്തവണയും കുറ്റാന്വേഷണവും
കോമഡിയും ആക്ഷനും ഉള്‍പ്പെടുത്തിയ ത്രില്ലടിപ്പിക്കുന്ന സിനിമയ്ക്ക്
തന്നെയാണ് സിബി - ഉദയന്‍ പേന ചലിപ്പിക്കുന്നത്. 2011ല്‍ തന്നെ സിനിമ റിലീസ്
ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുമായുള്ള കൂടിയാലോചന
ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കളക്ഷന്‍റെ ഒരു ഭാഗം ‘അമ്മ’യുടെ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഈ സിനിമയുടെ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സിബി - ഉദയന്‍ ടീം സംവിധായകരാകുന്ന
‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍’ എന്ന ചിത്രത്തിന്‍റെ ജോലികളും
നടക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍മാരാകുന്ന ആ സിനിമ
നിര്‍മ്മിക്കുന്നത് മമ്മൂട്ടിയാണ്. 2011 ഓണത്തിനാണ് അരക്കള്ളന്‍
മുക്കാല്‍കള്ളന്‍ റിലീസാകുന്നത്.
എംടിയും മോഹന്‍ലാലും ഒന്നിക്കുന്നു!
മലയാളത്തിലെ
എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ എംടി വാസുദേവന്‍
നായരും അഭിനയചക്രവര്‍ത്തിയായ മോഹന്‍ലാലും ഒന്നിക്കുന്നു. കുമാരനാശാന്റെ
ഖണ്ഡകാവ്യമായ കരുണയാണ് എംടിയുടെ തൂലികയിലൂടെ തിരക്കഥയാകുന്നത്.
മമ്മൂട്ടിയെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ സുകൃതം എന്ന ചിത്രം ചെയ്ത
ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുക. ‘ഒരു വടക്കന്‍ വീരഗാഥ’, ‘ദയ’,
‘പഴശ്ശിരാജ’ തുടങ്ങിയ തിരക്കഥകള്‍ക്ക് ശേഷം എംടി വീണ്ടും പുരാണേതിഹാസ
രചനയിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഉത്തരമഥുരാപുരിയിലെ
കുപ്രസിദ്ധവേശ്യയായ വാസവദത്തയ്ക്ക് ബുദ്ധസന്യാസിയായ ഉപഗുപ്തനോട് തോന്നുന്ന
അനുരാഗത്തിന്റെ കഥ പറയുന്ന ഖണ്ഡകാവ്യമാണ് കരുണ. ഉപഗുപ്തനെ പലവട്ടം ആളയച്ചു
ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക്
ലഭിച്ചിരുന്നത്. അവസാനം രാജാവിന്റെ അപ്രീതിക്ക് പാത്രമായി, കൈയ്യും കാലും
ഛേദിച്ചനിലയില്‍ ശ്മശാനത്തില്‍ തള്ളപ്പെടുന്ന വാസവദത്തയെക്കാണാന്‍
ഉപഗുപ്തന്‍ എത്തുന്നു. ഉപഗുപ്തനില്‍ നിന്ന് ബുദ്ധ സൂക്തങ്ങള്‍ ഏറ്റുവാങ്ങി
ആത്മശാന്തിയോടെ കണ്ണടയ്ക്കുന്ന വാസവദത്തയെ ആര്‍ക്ക് മറക്കാന്‍ കഴിയും!
അതീവസുന്ദരിയായ
വാസവദത്തയെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ തക്കവണ്ണം സൌന്ദര്യവും കഴിവും
ഉള്ള ഒരൊറ്റ തെന്നിന്ത്യന്‍ നടിമാരെയും കണ്ടെത്താന്‍ ഹരികുമാറിന്
കഴിഞ്ഞിട്ടില്ലത്രേ. ബോളിവുഡില്‍ നിന്ന് ആരെയെങ്കിലും ഈ വേഷം ചെയ്യാന്‍
ക്ഷണിക്കുമെന്ന് അറിയുന്നു. കരുണയുടെ യഥാതഥ ചിത്രീകരണമായിരിക്കില്ല ഈ
സിനിമ. പുതിയ കാലഘട്ടത്തിന് അനുസൃതമായി കരുണയുടെ തിരക്കഥയില്‍ എംടി മാറ്റം
വരുത്തും. നമ്മുടെ കാലത്തെ വാസവദത്തയെയും ഉപഗുപ്തനെയുമാണ് എംടി
അവതരിപ്പിക്കുക.
എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ എംടി വാസുദേവന്‍
നായരും അഭിനയചക്രവര്‍ത്തിയായ മോഹന്‍ലാലും ഒന്നിക്കുന്നു. കുമാരനാശാന്റെ
ഖണ്ഡകാവ്യമായ കരുണയാണ് എംടിയുടെ തൂലികയിലൂടെ തിരക്കഥയാകുന്നത്.
മമ്മൂട്ടിയെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ സുകൃതം എന്ന ചിത്രം ചെയ്ത
ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുക. ‘ഒരു വടക്കന്‍ വീരഗാഥ’, ‘ദയ’,
‘പഴശ്ശിരാജ’ തുടങ്ങിയ തിരക്കഥകള്‍ക്ക് ശേഷം എംടി വീണ്ടും പുരാണേതിഹാസ
രചനയിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഉത്തരമഥുരാപുരിയിലെ
കുപ്രസിദ്ധവേശ്യയായ വാസവദത്തയ്ക്ക് ബുദ്ധസന്യാസിയായ ഉപഗുപ്തനോട് തോന്നുന്ന
അനുരാഗത്തിന്റെ കഥ പറയുന്ന ഖണ്ഡകാവ്യമാണ് കരുണ. ഉപഗുപ്തനെ പലവട്ടം ആളയച്ചു
ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക്
ലഭിച്ചിരുന്നത്. അവസാനം രാജാവിന്റെ അപ്രീതിക്ക് പാത്രമായി, കൈയ്യും കാലും
ഛേദിച്ചനിലയില്‍ ശ്മശാനത്തില്‍ തള്ളപ്പെടുന്ന വാസവദത്തയെക്കാണാന്‍
ഉപഗുപ്തന്‍ എത്തുന്നു. ഉപഗുപ്തനില്‍ നിന്ന് ബുദ്ധ സൂക്തങ്ങള്‍ ഏറ്റുവാങ്ങി
ആത്മശാന്തിയോടെ കണ്ണടയ്ക്കുന്ന വാസവദത്തയെ ആര്‍ക്ക് മറക്കാന്‍ കഴിയും!
അതീവസുന്ദരിയായ
വാസവദത്തയെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ തക്കവണ്ണം സൌന്ദര്യവും കഴിവും
ഉള്ള ഒരൊറ്റ തെന്നിന്ത്യന്‍ നടിമാരെയും കണ്ടെത്താന്‍ ഹരികുമാറിന്
കഴിഞ്ഞിട്ടില്ലത്രേ. ബോളിവുഡില്‍ നിന്ന് ആരെയെങ്കിലും ഈ വേഷം ചെയ്യാന്‍
ക്ഷണിക്കുമെന്ന് അറിയുന്നു. കരുണയുടെ യഥാതഥ ചിത്രീകരണമായിരിക്കില്ല ഈ
സിനിമ. പുതിയ കാലഘട്ടത്തിന് അനുസൃതമായി കരുണയുടെ തിരക്കഥയില്‍ എംടി മാറ്റം
വരുത്തും. നമ്മുടെ കാലത്തെ വാസവദത്തയെയും ഉപഗുപ്തനെയുമാണ് എംടി
അവതരിപ്പിക്കുക.
Monday, October 25, 2010
ഒരു നിഷേധക്കുറിപ്പ്.......
ഉണരാത്തതെന്തിനിയുമുഷസ്സുണ്‍മയുയിരാര്‍ന്ന ദലമായ് വിടര്‍ന്നു നിന്നിട്ടും,
ഊഷര വിലാപ കൊടും ചൂടില്‍ നീ സ്വത്വ ശൂന്യനായ് വീണലിഞ്ഞിട്ടും,
മൌന മണ്‍ വീണകളില്‍ നാദാര്‍ദ്ര തന്ത്രികള്‍ പണ്ടെ തുരുമ്പെടുത്തിട്ടും,
ഉയരാത്തതെന്തിനിയുമൂര്‍ജമുള്‍ക്കൊണ്ടു നീ സത്യത്തിന്‍ വെണ്ണീറില്‍ നിന്നും?
മണ്ണിന്‍ നിറം ചേര്‍ന്ന കാവിയും, വെണ്‍മേഘ ശുഭ്രമാം നേരിന്‍ വെളുപ്പും,
മന്വന്തരങ്ങളില്‍ സസ്യജാലം ഹരിതരുധിരം നിറച്ച പച്ചപ്പും,
പങ്കിട്ടെടുത്തു മതങ്ങള്‍, നിനക്കായി ശേഷിച്ചതീ രാക്കറുപ്പോ?
നഷ്ടസ്വപ്നങ്ങള്‍ തന്‍ നിഴല്‍ വീണ വഴികളില്‍ നിറലോഭജന്‍മങ്ങള്‍ മാത്രം.
അസത്യമഗാധപ്രളയമലരികള്‍ തീര്‍ക്കുമാന്ദോളനങ്ങള്‍ക്കു മീതെ,
അജ്ഞതകള്‍ അടവെച്ചു വിരിയിച്ചതാണീ ആത്മാവുറങ്ങും മതങ്ങള്‍.
കാമകാപട്യ കസേരകളില്‍ വാഴും സ്വയാഭിഷിക്ത ദിവ്യത്വം,
കാലുഷ്യ രേണുക്കള്‍ നേദിച്ചുണര്‍ത്തിയ മൂക മുഖങ്ങള്‍ ദൈവങ്ങള്‍.
പാലാഴിയില്‍ വിഷനാഗ വിരിപ്പിന്‍മേല്‍ നിദ്ര കൊള്ളുന്നൊരു ദേവന്‍,
പാപങ്ങള്‍ പേറി മരക്കുരിശിന്‍മേല്‍ മരിക്കുന്നിതൊരു ദേവ രൂപം.
നീലനഭസിന്‍ ശൂന്യ മേലാപ്പിനപ്പുറം മായാ മയം ദേവലോകം,
നീര്‍ക്കുമിളവിടരും കുതൂഹലം മാത്രമീ പാഴ് മര്‍ത്യജന്‍മങ്ങള്‍ മണ്ണില്‍.
പൊള്ളിയടരുന്നുള്ളിലാര്‍ദ്രകണമിറ്റിച്ചു ശോകം ശമിപ്പിച്ചു നല്‍കാന്‍,
തപ്ത നിശ്വാസ കൊടുംചൂടില്‍ വേവുന്ന കണ്ണീരരുവികള്‍ മാത്രം.
ശാപശിലകളെ കാല്‍തൊട്ടുണര്‍ത്തുവാന്‍ ഇലയൂര്‍ന്ന കാനനചാര്‍ത്തില്‍,
അഗ്നിയുയിരാര്‍ന്നൊരവതാര രൂപമായണയുവാനിനിയാരുമില്ല.
പൈങ്കിളി പാട്ടിലെ ദൈവങ്ങള്‍ പാലരുവി നീന്തിക്കടന്നു മറഞ്ഞു,
സത്വാകാര, ഘോര, നിണാഭിഷിക്തകള്‍ മണ്ണോടു മണ്ണായ് കഴിഞ്ഞു.
പരലോക ഭയമൂതി, ഊതി ഉണര്‍ത്തി നിന്‍ പട്ടിണി പാത്രത്തില്‍ നിന്നും,
പങ്കിട്ടെടുക്കും പുരോഹിതപരിഷകള്‍ മാത്രമവശേഷിപ്പതിനിയും.
വിധിലിഘിതമൊരുവേള മായ്ച്ചെഴുതുവാന്‍ ശക്ത മന്ത്രങ്ങളേതാനുമുണ്ടൊ?
വിശപ്പും, വിലാപവും, വിദ്വേഷവും തീര്‍ക്കും പ്രാര്‍ത്ഥനാഗീതങ്ങളുണ്ടൊ?
പാപപുണ്യങ്ങളാം പകിടക്കരുക്കളെ വീശിയെറിഞ്ഞു രസിക്കും,
നിരാകാര നിശ്ചല ദൈവരൂപങ്ങളെ പണ്ടേ വെറുപ്പാണെനിക്ക്.
ഒട്ടു ദൂരം തിരഞ്ഞു നടന്നു ഞാന്‍ സത്യതിന്‍ സത്തിനെ മണ്ണില്‍.
സാത്വികര്‍ ചിലര്‍ ചൊല്ലി അദ്വൈത സത്യമിതോരോ തുരുമ്പിനുമുള്ളില്‍,
മണി മുഴക്കും പള്ളി മേടകള്‍ മന്ത്രിച്ചു സത്യ ദൈവം തന്നെ നിത്യന്‍,
സത്യാന്വോഷക വിധൂഷക വേഷമിതെന്നേ ഞാനുപേക്ഷിച്ചു.
ആറടി മണ്ണിന്‍ ശവക്കച്ചയാണഭയമന്ത്യത്തില്‍, അറിയേണമെന്നും,
അനുഗമിക്കില്ലാരുമജ്ഞാത വഴികളില്‍, സ്മരണകള്‍ മായുമതിവേഗം.
നിത്യസ്ഫുലിംഗ ശിക്ഷാഗ്നികുണ്ഡങ്ങള്‍ തീര്‍ത്തൊരുവേള നരകമുണ്ടാവാം,
സ്വപ്നസമാനമാം സ്വര്‍ഗസൌഭാഗ്യങ്ങള്‍ നിന്നെ തിരഞ്ഞു വന്നേക്കാം.
ഈ കൊച്ചു ജീവിതം ജപമാല മണിയെണ്ണി തീര്‍ക്കുവാന്‍ വയ്യെനി- ക്കേകാന്ത,
വഴികളില്‍ ഞനെണ്റ്റെ സ്വത്വത്തിനൊപ്പം നടക്കട്ടെ തെല്ലിട.
സടകുടഞ്ഞുണരുന്ന സത്യത്തിന്‍ ശംഖൊലി കേള്‍ക്കുന്നു ഞാനങ്ങു ദൂരേ,
വെണ്‍മ വിടരും ദൂരചക്രവാളങ്ങളില്‍, മാറ്റൊലിയായതുണരുന്നു..
വിഷഫണം ചീറ്റുമീ ദുഖയുഗങ്ങളെ, നേരിടാന്‍ നേരാണു വീര്യം,
അറിവായുധം, നമുക്കടരാടി നേടണമഹന്ത തന്‍ യുദ്ധങ്ങളെല്ലാം.
പുതിയ പ്രതീക്ഷ തന്‍ പൂക്കള്‍ വിടര്‍ത്തുന്ന പുലരികളിലേക്കു നടകൊള്ളാം,
കൈ കോര്‍ത്തു നാമിനി കാവ്യമയ കല്‍പതരു വാടികളിലേക്കു വിട കൊള്ളാം.
ഊഷര വിലാപ കൊടും ചൂടില്‍ നീ സ്വത്വ ശൂന്യനായ് വീണലിഞ്ഞിട്ടും,
മൌന മണ്‍ വീണകളില്‍ നാദാര്‍ദ്ര തന്ത്രികള്‍ പണ്ടെ തുരുമ്പെടുത്തിട്ടും,
ഉയരാത്തതെന്തിനിയുമൂര്‍ജമുള്‍ക്കൊണ്ടു നീ സത്യത്തിന്‍ വെണ്ണീറില്‍ നിന്നും?
മണ്ണിന്‍ നിറം ചേര്‍ന്ന കാവിയും, വെണ്‍മേഘ ശുഭ്രമാം നേരിന്‍ വെളുപ്പും,
മന്വന്തരങ്ങളില്‍ സസ്യജാലം ഹരിതരുധിരം നിറച്ച പച്ചപ്പും,
പങ്കിട്ടെടുത്തു മതങ്ങള്‍, നിനക്കായി ശേഷിച്ചതീ രാക്കറുപ്പോ?
നഷ്ടസ്വപ്നങ്ങള്‍ തന്‍ നിഴല്‍ വീണ വഴികളില്‍ നിറലോഭജന്‍മങ്ങള്‍ മാത്രം.
അസത്യമഗാധപ്രളയമലരികള്‍ തീര്‍ക്കുമാന്ദോളനങ്ങള്‍ക്കു മീതെ,
അജ്ഞതകള്‍ അടവെച്ചു വിരിയിച്ചതാണീ ആത്മാവുറങ്ങും മതങ്ങള്‍.
കാമകാപട്യ കസേരകളില്‍ വാഴും സ്വയാഭിഷിക്ത ദിവ്യത്വം,
കാലുഷ്യ രേണുക്കള്‍ നേദിച്ചുണര്‍ത്തിയ മൂക മുഖങ്ങള്‍ ദൈവങ്ങള്‍.
പാലാഴിയില്‍ വിഷനാഗ വിരിപ്പിന്‍മേല്‍ നിദ്ര കൊള്ളുന്നൊരു ദേവന്‍,
പാപങ്ങള്‍ പേറി മരക്കുരിശിന്‍മേല്‍ മരിക്കുന്നിതൊരു ദേവ രൂപം.
നീലനഭസിന്‍ ശൂന്യ മേലാപ്പിനപ്പുറം മായാ മയം ദേവലോകം,
നീര്‍ക്കുമിളവിടരും കുതൂഹലം മാത്രമീ പാഴ് മര്‍ത്യജന്‍മങ്ങള്‍ മണ്ണില്‍.
പൊള്ളിയടരുന്നുള്ളിലാര്‍ദ്രകണമിറ്റിച്ചു ശോകം ശമിപ്പിച്ചു നല്‍കാന്‍,
തപ്ത നിശ്വാസ കൊടുംചൂടില്‍ വേവുന്ന കണ്ണീരരുവികള്‍ മാത്രം.
ശാപശിലകളെ കാല്‍തൊട്ടുണര്‍ത്തുവാന്‍ ഇലയൂര്‍ന്ന കാനനചാര്‍ത്തില്‍,
അഗ്നിയുയിരാര്‍ന്നൊരവതാര രൂപമായണയുവാനിനിയാരുമില്ല.
പൈങ്കിളി പാട്ടിലെ ദൈവങ്ങള്‍ പാലരുവി നീന്തിക്കടന്നു മറഞ്ഞു,
സത്വാകാര, ഘോര, നിണാഭിഷിക്തകള്‍ മണ്ണോടു മണ്ണായ് കഴിഞ്ഞു.
പരലോക ഭയമൂതി, ഊതി ഉണര്‍ത്തി നിന്‍ പട്ടിണി പാത്രത്തില്‍ നിന്നും,
പങ്കിട്ടെടുക്കും പുരോഹിതപരിഷകള്‍ മാത്രമവശേഷിപ്പതിനിയും.
വിധിലിഘിതമൊരുവേള മായ്ച്ചെഴുതുവാന്‍ ശക്ത മന്ത്രങ്ങളേതാനുമുണ്ടൊ?
വിശപ്പും, വിലാപവും, വിദ്വേഷവും തീര്‍ക്കും പ്രാര്‍ത്ഥനാഗീതങ്ങളുണ്ടൊ?
പാപപുണ്യങ്ങളാം പകിടക്കരുക്കളെ വീശിയെറിഞ്ഞു രസിക്കും,
നിരാകാര നിശ്ചല ദൈവരൂപങ്ങളെ പണ്ടേ വെറുപ്പാണെനിക്ക്.
ഒട്ടു ദൂരം തിരഞ്ഞു നടന്നു ഞാന്‍ സത്യതിന്‍ സത്തിനെ മണ്ണില്‍.
സാത്വികര്‍ ചിലര്‍ ചൊല്ലി അദ്വൈത സത്യമിതോരോ തുരുമ്പിനുമുള്ളില്‍,
മണി മുഴക്കും പള്ളി മേടകള്‍ മന്ത്രിച്ചു സത്യ ദൈവം തന്നെ നിത്യന്‍,
സത്യാന്വോഷക വിധൂഷക വേഷമിതെന്നേ ഞാനുപേക്ഷിച്ചു.
ആറടി മണ്ണിന്‍ ശവക്കച്ചയാണഭയമന്ത്യത്തില്‍, അറിയേണമെന്നും,
അനുഗമിക്കില്ലാരുമജ്ഞാത വഴികളില്‍, സ്മരണകള്‍ മായുമതിവേഗം.
നിത്യസ്ഫുലിംഗ ശിക്ഷാഗ്നികുണ്ഡങ്ങള്‍ തീര്‍ത്തൊരുവേള നരകമുണ്ടാവാം,
സ്വപ്നസമാനമാം സ്വര്‍ഗസൌഭാഗ്യങ്ങള്‍ നിന്നെ തിരഞ്ഞു വന്നേക്കാം.
ഈ കൊച്ചു ജീവിതം ജപമാല മണിയെണ്ണി തീര്‍ക്കുവാന്‍ വയ്യെനി- ക്കേകാന്ത,
വഴികളില്‍ ഞനെണ്റ്റെ സ്വത്വത്തിനൊപ്പം നടക്കട്ടെ തെല്ലിട.
സടകുടഞ്ഞുണരുന്ന സത്യത്തിന്‍ ശംഖൊലി കേള്‍ക്കുന്നു ഞാനങ്ങു ദൂരേ,
വെണ്‍മ വിടരും ദൂരചക്രവാളങ്ങളില്‍, മാറ്റൊലിയായതുണരുന്നു..
വിഷഫണം ചീറ്റുമീ ദുഖയുഗങ്ങളെ, നേരിടാന്‍ നേരാണു വീര്യം,
അറിവായുധം, നമുക്കടരാടി നേടണമഹന്ത തന്‍ യുദ്ധങ്ങളെല്ലാം.
പുതിയ പ്രതീക്ഷ തന്‍ പൂക്കള്‍ വിടര്‍ത്തുന്ന പുലരികളിലേക്കു നടകൊള്ളാം,
കൈ കോര്‍ത്തു നാമിനി കാവ്യമയ കല്‍പതരു വാടികളിലേക്കു വിട കൊള്ളാം.
Subscribe to:
Comments (Atom)




